തമിഴ് ടെലിവിഷൻ അവതാരക ചിത്ര ആത്മഹത്യ ചെയ്ത കേസിൽ പ്രതിശ്രുത വരൻ അറസ്റ്റിൽ. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് പ്രിതിശ്രുത വരനായ ഹേംനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ മാതാപിതാക്കളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ചിത്രയുടെ മരണത്തിന് തൊട്ടു പിന്നാലെ ഹേംനാഥിനെ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിക്കുകായിരുന്നു. ചിത്രയുടെ അമ്മയെയും പൊലീസ് ചോദ്യം ചെയ്തിരുന്നു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
നിരവിധി ടെലിവിഷൻ പരമ്പരകളിലൂടെയും വിനോദ പരിപാടികളിലൂടെയും സുപരിചതയായ താരം ഏതാനും ദിവസം മുമ്പാണ് ആത്മഹത്യ ചെയ്തത്. നസ്റത്ത് പേട്ടിലെ ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ ചിത്രയെ കണ്ടെത്തുകയായിരുന്നു. കടുത്ത മാനസിക സമ്മർദ്ദത്തെ തുടർന്നാണ് ചിത്ര ആത്മഹത്യ ചെയ്തതെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. ചിത്രയുടെ ഷൂട്ടിംഗ് സെറ്റിൽ ഹേംനാഥ് മദ്യപിച്ചെത്തി വഴക്കുണ്ടാക്കിയിരുന്നു. ഹേംനാഥുമായുള്ള ബന്ധം ഉപേക്ഷിക്കാൻ അമ്മ നിർദ്ദേശിച്ചതും മരണത്തിന് കാരണമായി. അടുത്ത ഫെബ്രുവരിയിലാണ് ചിത്രയുടെയും ഹേംനാഥിന്റെയും വിവാഹം നിശ്ചയിച്ചിരുന്നത്.