കണ്ണൂർ ജില്ലയിലെ ആന്തൂർ മുൻസിപ്പാലിറ്റി ഇക്കുറിയുടെ എൽഡിഫ് തൂത്തുവാരി. ഇടത് ശക്തികേന്ദ്രമായ ആന്തൂരിൽ എൽഡിഎഫ് ഇത്തവണയും പ്രതിപക്ഷമില്ലാതെ ഭരിക്കും. മുൻസിപ്പാലിറ്റി രൂപീകരിച്ചിത് മുതൽ യുഡിഎഫിന് അക്കൗണ്ട് തുറക്കാനായില്ല. 28 സീറ്റുകളിൽ 6 എണ്ണം എൽഡിഎഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മറ്റ് 22 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. തൊണ്ണൂറു ശതമാനം പേർ ആന്തൂരിൽ വോട്ടു രേഖപ്പെടുത്തിയിരിക്കുന്നു. കഴിഞ്ഞ തവണ 12 വാർഡുകളിൽ എൽഡിഎഫിന് എതിരില്ലായിരുന്നു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
കൂടുതൽ വാർഡുകളിൽ മത്സരിക്കാൻ തയ്യാറായത് ശുഭ സൂചനയായി കണക്കാക്കിയിരുന്നു. തളിപ്പറമ്പ് മുൻസിപ്പാലിറ്റിയിൽ നിന്ന് വിഭജിച്ചാണ് ആന്തൂർ മുൻസിപ്പാലിറ്റി രൂപീകരിച്ചത്. കണ്ണൂർ ജില്ലയിൽ ഭൂരിഭാഗം പഞ്ചായത്തുകളിലും എൽഡിഎഫ് മുന്നേറുകയാണ്.