തദ്ദേശ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച പ്രകടനമാണ് യു.ഡി.എഫ് കാഴ്ചവെച്ചതെന്ന് കോണ്‍ഗ്രസ് നേതൃത്വം. ജനത്തെ തെറ്റിദ്ധരിപ്പിച്ച പ്രചാരണമാണ് എല്‍ഡിഎഫ് നടത്തിയത്. ബിജെപിക്കും നേട്ടമൊന്നുമില്ല. ബിജെപിയുമായി ഇടതുപക്ഷം വോട്ടുകച്ചവടം നടത്തിയെന്നും അവര്‍ ആരോപിച്ചു. കെപിസിസി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി, യുഡിഎഫ് കൺവീനർ എം.എം. ഹസൻ എന്നിവര്‍ സംയുക്തമായാണ് വാര്‍ത്താ സമ്മേളനം വിളിച്ചത്.
തദ്ദേശ തിരഞ്ഞെടുപ്പിലെ വിധി യുഡിഎഫിനും കോൺഗ്രസിനും എതിരല്ലെന്നും യുഡിഎഫിന്റെ അടിത്തറയ്ക്കു കോട്ടം വന്നിട്ടില്ലെന്നും കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു. 2015 നെക്കാൾ മെച്ചപ്പെട്ട പ്രകടനം നടത്താൻ യുഡിഎഫിനു കഴിഞ്ഞുവെന്നും ഈ തിരഞ്ഞെടുപ്പിനെക്കുറിച്ച് മുന്നണി ഗൗരവമായി ചർച്ച ചെയ്തു തിരുത്തേണ്ട കാര്യങ്ങൾ തിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചിലയിടത്ത് സ്വാധീനമുള്ളത് ഒഴിച്ചാല്‍ തെരഞ്ഞെടുപ്പില്‍ പൂര്‍ണ പരാജയമാണ് ബി.ജെ.പിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. കേന്ദ്രസ്വാധീനം മുന്‍നിര്‍ത്തിയാണ് ബി.ജെ.പി ഭരണം നേടാന്‍ ശ്രമിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.