സൗദി അറേബ്യയിൽ കൊവിഡ് വാക്സിനേഷൻ വിതരണം ആരംഭിച്ചു. സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവാണ് വാക്സിൻ വിതരണത്തിന് നിർദേശം നൽകിയത്. തൊട്ട് പിന്നാലെ ആരോഗ്യ മന്ത്രി വാക്സിൻ കുത്തിവെപ്പ് എടുക്കുന്ന ചിത്രവും പോസ്റ്റ് ചെയ്യുകയും ചെയ്തു.
ഫൈസര്‍ കമ്പനിയുടെ കൊവിഡ് വാക്‌സിന്റെ ആദ്യ ഗഡു കഴിഞ്ഞ ദിവസമാണ് സൗദിയില്‍ എത്തിയത്. രാജ്യത്തുള്ള സ്വദേശികളും വിദേശികളുമായ എല്ലാവര്‍ക്കും സൗജന്യമായാണ് വാക്‌സിന്‍ നല്‍കുന്നതെന്ന് ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ വ്യക്തമാക്കി. കൊവിഡിനെ രാജ്യത്ത് നിന്ന് ഇല്ലായ്മ ചെയ്യാനും ആശ്വാസം നേടാനുമുള്ള തുടക്കമാണിതെന്നും പറഞ്ഞ മന്ത്രി കൊവിഡിനെ നേരിടാന്‍ രാജ്യം അസാധാരണവും ചരിത്രപരവുമായ തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടെന്നും പറഞ്ഞു.
ഒരു ലക്ഷത്തിലധികം ആളുകളാണ് ഒറ്റദിവസംകൊണ്ട് വാക്സിനുവേണ്ടി രജിസ്റ്റര്‍ ചെയ്തത്. 65 വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവര്‍ക്കും മാരക രോഗങ്ങളുള്ളവര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് ആദ്യ ഘട്ടത്തില്‍ മുന്‍ഗണന നല്‍കുന്നത്. മൂന്നര ലക്ഷത്തിലധികം പേര്‍ക്ക് കൊവിഡ് ബാധിച്ച സൗദിയില്‍ 6000 പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്.