യുഡിഎഫിനെ ലീഗ് നിയന്ത്രിക്കുന്നു എന്ന ആരോപണവുമായി രംഗത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് വി.ടി ബല്‍റാമിന്റെ മറുപടി. ‘കേരളത്തിലെ ആഭ്യന്തര വകുപ്പില്‍ എന്ത് നടക്കണമെന്ന് അമിത് ഷാ തീരുമാനിക്കുന്ന അവസ്ഥക്ക് ആദ്യം മാറ്റമുണ്ടാക്കാന്‍ നോക്ക് സാറേ…’-ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ലീഗിന്റെ അടിത്തറ തകരുമെന്ന് തെരഞ്ഞെടുപ്പിന് മുന്‍പ് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ലീഗിന്‍റെ അടിത്തറ കൂടുതല്‍ ശക്തമാണെന്ന് തെളിയിക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് പുറത്തുവന്നത്. കോണ്‍ഗ്രസിനെ ലീഗ് നിയന്ത്രിക്കുന്നു. കെപിസിസി പ്രസിഡന്റിനെ മാറ്റാന്‍ ലീഗ് സമ്മര്‍ദം ചെലുത്തുന്നു. തുടങ്ങിയ ആരോപണങ്ങളാണ് ഇപ്പോള്‍ പിണറായി വിജയന്‍ ഉന്നയിക്കുന്നത്.
അതേസമയം, അവസരങ്ങൾക്കനുസരിച്ച് ഭൂരിപക്ഷ കാർഡും ന്യൂനപക്ഷ കാർഡും കളിക്കുന്നതാണ് പിണറായി വിജയന്‍റെ രീതിയെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടിയും തുറന്നടിച്ചു. മുഖ്യമന്ത്രിയുടെ നിലവാരം ഇല്ലായ്മയാണ് മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക് പോസ്റ്റിലൂടെ വ്യക്തമായത് എന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.