കൊവിഡ് പ്രതിസന്ധി അവസാനിച്ചാലുടന്‍ പൗരത്വ നിയമഭേദഗതി നിയമം നടപ്പിലാക്കുമെന്ന് അമിത് ഷാ

ഡല്‍ഹി: പൗരത്വ നിയമഭേദഗതി  നടപ്പിലാക്കാന്‍ ആവശ്യമായ  ചട്ടങ്ങള്‍ കൊവിഡ് പ്രതിസന്ധി അവസാനിച്ചതിനു ശേഷം കൊണ്ടുവരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കൊവിഡ് മഹാമാരി മൂലം പൗരത്വനിയമഭേദഗതി ചട്ടങ്ങള്‍ രൂപപ്പെടുത്താനായിട്ടില്ലെന്നും കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചാലുടന്‍ ഇക്കാര്യം പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി നേതാവ് ജെപി നദ്ദയ്ക്കുനേരേ അടുത്തിടെ നടന്ന ആക്രമണത്തില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ വിമര്‍ശിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര നേതാക്കള്‍ക്ക് സുരക്ഷ നല്‍കേണ്ട ഉത്തരവാദിത്വം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടെന്നും തൃണമൂല്‍ കോണ്‍ഗ്രസ് കേന്ദ്രത്തിനുനേരേ കൈചൂണ്ടുന്നതിനു മുന്‍പ് നിയമങ്ങള്‍ പഠിക്കണമെന്നും അമിത് ഷാ പറഞ്ഞു. ത്രിണമൂല്‍ സര്‍ക്കാരിന്റെ പരാജയങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് മമതാ ബാനര്‍ജിയും പാര്‍ട്ടിയും പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രശ്‌നങ്ങള്‍ ഉന്നയിച്ചതെന്നും അമിത് ഷാ ആരോപിച്ചു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ബിജെപി നേതാവിനെതിരെയുളള ആക്രമണം അദ്ദേഹത്തിനെതിരെ മാത്രമല്ല ബംഗാളിലെ ജനാതിപത്യത്തിനെതിരെകൂടി നടന്ന ആക്രമണമാണ്, ഇതിന്റെ പൂര്‍ണ ഉത്തരവാദിത്വം ത്രിണമൂല്‍ കോണ്‍ഗ്രസിനാണെന്നും അമിത് ഷാ പറഞ്ഞു.

Contact the author

National Desk

Recent Posts

National Desk 17 hours ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 17 hours ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 20 hours ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 20 hours ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 1 day ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More