കാഞ്ഞങ്ങാട് ഡിവൈഎഫ്ഐ പ്രവർത്തകനായ ഔഫ് അബ്ദു റഹിമാന്റ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചനയാണെന്ന് സിപിഎം. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പ്രതിപക്ഷം സമനില തെറ്റിയതു പോലെയാണ് പെരുമാറുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജരാഘവൻ പറഞ്ഞു.
കഴിഞ്ഞ 5 മാസത്തിനിടെ 6 സിപിഎം പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. തുടർച്ചയായി അക്രമങ്ങൾ നടത്തി പാർട്ടിയെ തകർക്കാനുള്ള ശ്രമാമാണ് നടക്കുന്നത്. കൊലപാതകങ്ങൾക്ക് പിന്നിൽ സിപിഎമ്മിനെതിരായ ഗൂഡാലോചനയുണ്ട്. കേരളത്തിന്റെ സമാധാനന്തരീക്ഷം തകർക്കാനുള്ള ശ്രമമാണിത്-വിജയരാഘവൻ പറഞ്ഞു.
അക്രമ പരമ്പരക്ക് കോൺഗ്രസാണ് തുടക്കമിട്ടത്. തുടർന്ന് ആർഎസ്എസ് ഏറ്റെടുത്തു. ഇപ്പോൾ മുസ്ലീംലീഗും ആ വഴിക്ക് നീങ്ങുകയാണ്. ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട്. അവർ ഇതൊന്നും അംഗീകരിക്കില്ല. സംയമനം പാലിച്ച് കൊലപാതകത്തിൽ പ്രതിഷേധം രേഖപ്പെടുത്തണം. അക്രമങ്ങളിൽ നിന്ന് പിന്മാറാണമെന്ന് മുസ്ലീം ലീഗിനോട് ആവശ്യപ്പെടുകയാണെന്നും എ വിജയരാഘവൻ പറഞ്ഞു.