കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഔഫ് അബ്ദുൾ റഹ്മാന്റെ കൊലപാതകത്തിൽ മുസ്ലീം ലീഗിനെതിരെ സുന്നി എപി വിഭാഗം. മുസ്ലീം ലീഗ് കഠാര രാഷ്ട്രീയം ഉപേക്ഷിക്കണമെന്നും, അണികളെ നിലക്കു നിർത്തണമെന്നും കേരള മുസ്ലീം ജമാഅത്ത് ആവശ്യപ്പെട്ടു. കൊലപാതകത്തിൽ എപി വിഭാഗം കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. വോട്ടു ചെയ്യാത്തവരെയും വിധേയപ്പെടാത്തവരെയും ശാരീരികമായി ഇല്ലാതാക്കുന്നതാണ് ലീഗിന്റെ രാഷ്ട്രീയമെന്ന് കാന്തപുരം വിഭാഗം കുറ്റപ്പെടുത്തി.
തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവികൾക്ക് മറയിടാനാണ് ലീഗ് അരുംകൊലകൾ നടത്തുന്നത്. നിരപരാധികളുടെ ചോരവീഴ്ത്തുന്നത് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കും. ജനാധിപത്യ മാർഗത്തിലൂടെ ലീഗിന്റെ ധിക്കാരം സുന്നി വിഭാഗം ഇല്ലാതാക്കും. കൊലപാതകികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സർക്കാർ ശക്തമായ നടപടി എടുക്കണമെന്നും കേരള മുസ്ലീം ജമാഅത്ത് ആവശ്യപ്പെട്ടു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ഡിവൈഎഫ്ഐ പ്രവർത്തകനായ ഔഫ് എപി വിഭാഗം സുന്നി അനുയായി ആയിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് ഇയാൾ കൊല്ലപ്പെട്ടത്. പ്രദേശത്ത നിലനിന്നിരുന്ന എൽഡിഎഫ്- മുസ്ലീം ലീഗ് സംഘർഷത്തിന്റെ തുടർച്ചയിലാണ് ഇയാൾ കൊല്ലപ്പെട്ടത്. കൊലപാതക കേസിൽ 3 യൂത്ത ലീഗ് പ്രവർത്തകരാണ് പ്രതികൾ.