മെൽബൺ: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയക്ക് ആദ്യ ഇന്നിംഗ്സിൽ ബാറ്റിംഗ് തകർച്ച. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞടുത്ത ഓസീസിന്റെ ആദ്യ ഇന്നിംഗ്സ് 195 റൺസിന് അവസാനിച്ചു. ഇന്ത്യയുടെ കൃതതയോടെയുള്ള ബൗളിംഗിന് മുന്നിൽ ഓസീസ് ബാറ്റ്സ്മാൻമാർക്ക് പിടിച്ചു നിൽക്കാനായില്ല. ഓപ്പണർ ബേൺസിനെ റൺസ് എടുക്കും മുമ്പേ നഷ്ടമായി. മറ്റൊരു ഓപ്പണർ വേഡിന് 10 റൺസ് എടുക്കാനേ ആയുള്ളു. സ്റ്റീവ് സ്മിത്തിന് സ്കോർ ബോർഡ് തുറക്കാനായില്ല.
48 റൺസെടുത്ത ലബുഷാങ്ങാണ് ടോപ് സ്കോറർ നാലാം വിക്കറ്റിൽ ലബുഷാങ്ങും ഹെഡും ചേർന്ന് നേടിയ 86 റൺസാണ് ഓസീസിനെ വൻ തകർച്ചയിൽ നിന്ന രക്ഷിച്ചത്. ജസ്പ്രീത് ബുംറ നാല് വിക്കറ്റ് നേടി. അശ്വിൻ 3 വിക്കറ്റുകൾ വീഴ്ത്തി. അരങ്ങേറ്റതാരം സിറാജ് 2 വിക്കറ്റുകൾ നേടി. 95 ഓവറിൽ ഓസീസ് ഇന്നിംഗ് അവസാനിച്ചു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ഇന്ത്യയുടെ ഇന്നിംഗ്സും തകർച്ചയോടെയാണ് ആരംഭിച്ചത്. റൺസൊന്നും എടുക്കാതെ മായങ്ക അഗർവാൾ പുറത്തായി. മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ എൽബിഡബ്ല്യു ആവുകയായിരുന്നു. അരങ്ങേറ്റം കുറിച്ച ശുഭ്മാൻ ഗില്ലാണ് ഇന്ത്യക്കായി ബാറ്റിംഗ് ഓപ്പൺ ചെയ്തത്.