കണ്ണൂർ കോർപ്പറേഷൻ മേയറായി യുഡിഎഫ് ടി. ഒ. മോഹനനെ തെരഞ്ഞെടുത്തു. മൂന്ന് പേരുകള്‍ മേയര്‍സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നതിനെ തുടര്‍ന്ന് വോട്ടെടുപ്പിലൂടെയാണ് തീരുമാനമെടുത്തത്. ആകെയുള്ള 20 അംഗങ്ങളില്‍ 11 പേര്‍ മോഹനനെ പിന്തുണച്ചു. ചാല ഡിവിഷനില്‍ നിന്നു വിജയിച്ച കൗണ്‍സിലര്‍ ആണ് ടി.ഒ മോഹനന്‍.
കെപിസിസി ജനറൽ സെക്രട്ടറി മാർട്ടിൻ ജോർജ്, കെപിസിസി അംഗം ടി.ഒ മോഹനൻ, മുൻ ഡെപ്യൂട്ടി മേയർ പി.കെ രാഗേഷ് എന്നിവരായിരുന്നു കണ്ണൂർ കോർപറേഷൻ മേയർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടത്. ദിവസങ്ങൾ നീണ്ട ചർച്ചകൾ സമവായത്തിലെത്താതിരുന്നതോടെയാണ് വോട്ടെടുപ്പിലേക്ക് നീങ്ങിയത്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ആകെയുള്ള 20 കോൺഗ്രസ് കൗൺസിലർമാരെയും ഡിസിസി ഓഫീസിൽ വിളിച്ചു വരുത്തിയായിരുന്നു തെരഞ്ഞെടുപ്പ്. കെ. സുധാകരൻ എം.പി, കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി. സിദ്ദിഖ്, കണ്ണൂർ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി എന്നിവർ യോഗത്തിൽ നിരീക്ഷകരായി പങ്കെടുത്തു. വോട്ടെടുപ്പിലേക്ക് നീങ്ങിയതോടെ മാർട്ടിൻ ജോർജ് വോട്ടെടുപ്പിൽ നിന്ന് പിന്മാറി. ആകെയുള്ള 20 പേരിൽ 11 പേരുടെ പിന്തുണയോടെ ടി.ഒ മോഹനൻ മേയറായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.