രണ്ടാം വരവ് കിരീടത്തോടെ ആഘോഷിച്ച് സാനിയ മിർസ. ഹോബാർട്ട് ഇന്‍റര്‍നാഷണല്‍ ഡബ്ല്യൂ.ടി.എ ടൂർണമെന്‍റില്‍ ഡബിൾസ് കിരീടം സ്വന്തമാക്കിയാണ് തിരിച്ചു വരവ് സാനിയ അവിസ്മരണീയമാക്കിയത്. ഫൈനലിൽ ചൈനയുടെ ഷായി പെങ്- ഷായി ഴാങ് സഖ്യത്തെ തോൽപ്പിച്ചുകൊണ്ടാണ് സാനിയ-നാദിയ കിച്ചെനോക്ക് സഖ്യം കിരീടം ചൂടിയത്. നേരിട്ടുള്ള സെറ്റുകൾക്കാണ് ഇന്ത്യൻ - ഉക്രൈൻ സഖ്യത്തിന്‍റെ ജയം. സ്കോർ (6-4, 6-4). സാനിയയുടെ നാൽപ്പത്തിരണ്ടാമത് ഡബ്ല്യൂ.ടി.എ കിരീടമാണിത് സാനിയ-നദിയ സംഖ്യം ടൂർണമെന്‍റില്‍ സീഡ് ചെയ്യപ്പെട്ടിരുന്നില്ല. വിജയികൾക്ക് 13580 ഡോളർ സമ്മാനമായി ലഭിക്കും. ടൂർണമെന്‍റ് വിജയത്തിലൂടെ സാനിയ-നാദിയ സഖ്യം 280 റാങ്കിങ്ങ് പോയിന്‍റുകളും സ്വന്തമാക്കി.
Also Read
രണ്ടുവർഷത്തിന് ശേഷമാണ് സാനിയ അന്താരാഷ്ട്ര മത്സരരംഗത്തേക്ക് തിരിച്ചെത്തിയത്. അമ്മയായതിന് ശേഷമുള്ള വരവിലുള്ള കിരീടം നേട്ടം തുടർന്നുള്ള കരിയറിൽ സാനിയക്ക് ഊർജ്ജമാകും. 33 കാരിയായ സാനിയ ഒളിമ്പിക്ക് സ്വർണം ലക്ഷ്യമാക്കിയാണ് തിരിച്ചു വരവ് പ്രഖ്യാപിച്ചത്. ഓസ്ട്രേലിയൻ ഓപ്പണിലും സാനിയ ഉടൻ മാറ്റുരക്കും.