ക്രിക്കറ്റിലെ ഡിസിഷൻ റിവ്യൂ സിസ്റ്റത്തിലെ നിയമങ്ങൾക്കെതിരെ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെൻഡുൽക്കർ. ഡിആർഎസ് നിയമങ്ങളിൽ മാറ്റം വരുത്തണമെന്ന് സച്ചിൻ അഭിപ്രായപ്പെട്ടു. ഓസ്ട്രേലിയക്കെതിരായ മെൽബൺ ടെസ്റ്റിൽ അമ്പയർമാരുടെ നിരവധി തീരുമാനങ്ങൾ ഇന്ത്യക്കെതിരായ സാഹചര്യത്തിലാണ് സച്ചിന്റെ പ്രതികരണം. ഡിആർഎസിനെ ഓൺഫീൽഡ് അമ്പർമാരുടെ തീരുമാനത്തെ സ്വാധീനിക്കരുതെന്ന് സച്ചിൻ അഭിപ്രായപ്പെട്ടു.
ഡിആർഎസിലെ പല നിയമങ്ങളും തനിക്ക് ബോധ്യവരുന്നില്ല. ഓൺഫീൽഡ് അമ്പയർമാരുടെ തീരുമാനത്തെ ചോദ്യം ചെയ്താണ് മൂന്നാം അമ്പയറിലേക്ക് പോകുന്നത്. മൂന്നാമത്തെ അമ്പയർ, ഓൺ-ഫീൽഡ് അമ്പയറുടെ തീരുമാനം വീണ്ടും തേടുന്നത് ശരിയല്ലെന്ന് സച്ചിൻ പറഞ്ഞു.
പന്ത് ബാറ്റിൽ എത്ര ശതമാനം തട്ടി എന്നത് പ്രസക്തമല്ല. പന്ത് സ്റ്റംമ്പിൽ തട്ടുമ്പോൾ ആരും ശതമാനം പരിശോധിക്കാറില്ല. ട്രാക്കിംഗ് സംവിധാനം 100 ശതമാനം കൃത്യമല്ലെന്ന് അറിയാം. ഡിആർഎസ് സംവിധാനം ബൗളർമാരോട് നീതിപുലർത്തുന്നില്ലെന്നും ക്രിക്കറ്റ് ഇതിഹാസം അഭിപ്രായപ്പെട്ടു.