മെൽബൺ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ജയം. പരമ്പരയിലെ രണ്ടാമത്തെ മതസരത്തിൽ 8 വിക്കറ്റിനാണ് ഇന്ത്യ ആതിഥേയരായ ഓസ്ട്രേലിയയെ തോൽപ്പിച്ചത്. ഇതോടെ പരമ്പര1-1 എന്ന നിലയിലായി. രണ്ടാം ഇന്നിംഗ്സിൽ 70 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. അരങ്ങേറ്റതാരം ശുഭ്മാൻ ഗിൽ 35 റൺസും ക്യാപ്റ്റൻ അജിങ്ക്യ രഹാനെ 27 റൺസും നേടി പുറത്താവാതെ നിന്നു. 7 ഫോറുകളുടെ അകമ്പടിയോടെ 36 പന്തിൽ നിന്നാണ് ഗിൽ 35 റൺസ് നേടിയത്. മായങ്ക് അഗർവാൾ 5 ഉം ചേതേശ്വർ പുജാര 3 ഉം റൺസിന് പുറത്തായി. 19 റൺസിനിടെ ഇന്ത്യക്ക് രണ്ട് വിക്കറ്റുകൾ നഷ്ടമായി. അഡ്ലൈഡ് ടെസ്റ്റിന് സമാനമായ തകർച്ച മുന്നിൽ കണ്ട ഇന്ത്യയെ രഹാനെയുടെ ഇന്നിംഗ്സാണ് തുണയായത്.
ആദ്യ ഇന്നിംഗ്സിൽ നേടിയ 131 റൺസാണ് ഇന്ത്യയുടെ വിജയത്തിൽ നിർണായകമായത്. രണ്ടാം ഇന്നിംഗ്സിൽ ഓസ്ട്രേലിയയുടെ ഇന്നിംഗ്സ് 200 റൺസിൽ അവസാനിച്ചു. ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റ താരം സിറാജ് 3 വിക്കറ്റെടുത്തു. ബുറ, അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. ഉമേഷ് യാദവ് 1 വിക്കറ്റും നേടി. 99 6 എന്നി നിലയിൽ തകർന്ന ഓസ്ട്രേലിയയെ കാമറൂൺ ഗ്രീനും പാറ്റ് കമ്മിൻസും ചേർന്നാണ് ഇന്നിംഗ്സ് തോൽവിയിൽ നിന്ന് ഓസ്ട്രേലിയയെ രക്ഷിച്ചത്. നാലാം ദിവസം മികച്ച ലീഡ് നേടി ഇന്ത്യയെ സമ്മർദ്ദത്തിലാക്കാനുള്ള ശ്രമം ഇന്ത്യൻ ഫുട്ബോളർമാർ നിഷ്പ്രഭമാക്കി. രഹാനെയാണ് മാൻ ഓഫ് ദ മാച്ച്.