ഇഎംഎസിന്റെ ജന്മദേശം യുഡിഎഫ് ഭരണത്തിലേക്ക്. മലപ്പുറം ജില്ലയിലെ ഏലംകുളം പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അംഗം സുകുമാരൻ നറുക്കെടുപ്പിലൂടെ വിജയിച്ചു. എൽഡിഎഫിന് 6 ഉം യുഡിഎഫിന് 5 ഉം സീറ്റാണ് ലഭിച്ചിരുന്നത്. 1 വെൽഫെയർ പാർട്ടി അംഗം യുഡിഎഫിന് വോട്ട് ചെയ്തതോടെയാണ് ഇരുമുന്നണികൾക്കും തുല്യ വോട്ടുകൾ ലഭിച്ചത്. നറുക്കെടുപ്പിൽ ഭാഗ്യം യുഡിഎഫിനെ തുണച്ചു. നാൽപ്പത് വർഷത്തെ ഇടവേളക്ക് ശേഷമാണ് ഏലംകുളം പഞ്ചായത്ത് ഭരണം യുഡിഎഫിന് ലഭിക്കുന്നത്.
മലപ്പുറം ജില്ലയിൽ 10 പഞ്ചായത്തുകളിലാണ് നറുക്കെടുപ്പിലൂടെ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. 6 പഞ്ചായത്തുകളിൽ ഭാഗ്യം യുഡിഫിന് ഒപ്പമായിരുന്നു. 4 എണ്ണത്തിൽ എൽഡിഎഫ് ജയിച്ചു. നിറമരുതൂർ, മേലാറ്റൂർ, തിരുവാലി പഞ്ചായത്തുകളാണ് എൽഡിഫിന് ലഭിച്ചത്. തിരുവാലി പഞ്ചായത്ത് സിപിഎം ഒറ്റക്കാണ് ഭരിക്കുക. സിപിഐ മുന്നണിമാറി യുഡിഎഫിനൊപ്പമാണ് മത്സരിച്ചത്. കുറുവ, ഏലംകുളം, വെളിയങ്കോട്, ,വണ്ടൂർ , ചുങ്കത്തറ തുടങ്ങിയവയിലാണ് യുഡിഎഫ് ജയിച്ചത്. വണ്ടൂരിൽ യുഡിഎഫ് അംഗത്തിന് വോട്ടെടുപ്പിൽ പങ്കെടുക്കാൻ കവിയാത്തതിനാലാണ് ഇരുമുന്നണികൾക്കും ഒരേ വോട്ട് ലഭിച്ചത്.