മലങ്കര സഭാ തർക്കത്തിൽ സുപ്രീം കോടതി വിധിക്കെതിരെ സംസ്ഥാന സർക്കർ നിയമനിർമാണം നടത്തണമെന്നാവശ്യപ്പെട്ട് യാക്കോബായ സഭ പ്രചത്യക്ഷ സമരം ആരംഭിച്ചു. സെക്രട്ടറിയേറ്റിന് മുന്നിലെ ധർണ സഭാ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു. പള്ളിത്തകർക്കം പരിഹരിക്കുന്നതിനായി സർക്കാർ നിയമ നിർമാണം നടത്തുമെന്ന പ്രതീക്ഷിക്കുന്നതായി നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞു. സംസ്ഥാനത്ത് ആർജവമുള്ള മുഖ്യമന്ത്രിയും ഇച്ഛാശക്തയുള്ള സർക്കാറും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി വിധിയുടെ മറവിൽ 600 ഓളം പള്ളികൾ പിടിച്ചെടുക്കാനുള് ഓർത്തഡോക്സ് വിഭാഗത്തിന്റെ നീക്കം സർക്കാർ തടയണമെന്നും യാക്കോബായ സഭാ പ്രതിന്ധികൾ പറഞ്ഞു. സാഹചര്യ മനസിലാക്കി ജനകീയ സർക്കാർ പ്രവർത്തിക്കണം. എല്ലാ പ്രശ്നങ്ങൾക്കു പരിഹാരം കോടതിവിധിയല്ലെന്നും സഭാ നേതാക്കാൾ പറഞ്ഞു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
പള്ളിത്തർക്കം പരിഹരിക്കാൻ പ്രധാനമന്ത്രി ഓർത്തഡോക്സ് യാക്കോബായ വിഭാഗങ്ങളുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ ചർച്ചയിലും ഇരുവിഭാഗങ്ങളും നിലപാടിൽ ഉറച്ചു നിന്നു. സുപ്രീം കോടതി വിധി നടപ്പാക്കുന്നതിൽ വിട്ടു വീഴ്ച പാടില്ലെന്ന് ഓർത്തഡോക്സ് വിഭാഗം പ്രധാനമന്ത്രിയെ അറിയിച്ചു. അതേസമയം പള്ളി പിടിച്ചെടുക്കുന്നത് തടയണമെന്ന് യാക്കോബായ വിഭാഗം അറിയിച്ചു. മിസോറാം ഗവർണർ ശ്രീധരൻ പിള്ള മുൻകൈ എടുത്താണ് ഇരുവിഭാഗത്തെയും ചർച്ചക്ക് വിളിച്ചത്.