ഇന്ത്യയില്‍ പുതുവര്‍ഷത്തില്‍ പിറന്നത് അറുപതിനായിരം കുഞ്ഞുങ്ങള്‍

ഡല്‍ഹി: പുതുവര്‍ഷത്തില്‍ ഇന്ത്യയില്‍ പിറന്നത് അറുപതിനായിരം കുഞ്ഞുങ്ങള്‍. ഇതോടെ ഈ പുതുവത്സരദിനത്തില്‍ ഏറ്റവും കൂടുതല്‍ കുഞ്ഞുങ്ങള്‍ ജനിച്ച രാജ്യമായി ഇന്ത്യ മാറി. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേ ദിവസത്തേക്കാള്‍ ജനനനിരക്കില്‍  7390 പേരുടെ കുറവാണ് ഈ വര്‍ഷം രേഖപ്പെടുത്തിയത്. 

ചൈനയാണ് നവജാതശിശുക്കളുടെ കാര്യത്തില്‍  ഇന്ത്യക്കു പിന്നില്‍, 35,615 കുഞ്ഞുങ്ങളാണ് ചൈനയില്‍ ഇത്തവണ പുതുവര്‍ഷത്തില്‍ ജനിച്ചതെന്ന് യുനിസെഫിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. പുതുവര്‍ഷത്തിന്റെ ആദ്യ ദിവസത്തില്‍ ലോകമെമ്പാടുമായി മൂന്നുലക്ഷത്തി എഴുപത്തൊന്നായിരത്തി അഞ്ഞൂറ്റി നാല് കുഞ്ഞുങ്ങള്‍ ജനിച്ചിട്ടുണ്ടെന്നാണ് യുനിസെഫിന്റെ കണക്കുകള്‍. ഇതില്‍ 52 ശതമാനം കുഞ്ഞുങ്ങളും ജനിച്ചത് 10 രാജ്യങ്ങളില്‍ നിന്ന് മാത്രമാണ് എന്നതാണ് പ്രത്യേകത.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ഈ വര്‍ഷം ലോകത്ത് 140 ദശലക്ഷം കുഞ്ഞുങ്ങള്‍ ജനിക്കാന്‍ സാധ്യതയുണ്ട്, അവരുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 84 വയസാണ്. ലോകമെമ്പാടുമായി കൊറോണ ബാധിച്ച് മരിച്ച മനുഷ്യരേക്കാള്‍ 78 ഇരട്ടി കുട്ടികള്‍ ഈ വര്‍ഷം ജനിക്കുമെന്നാണ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ ജനിക്കുന്ന കുഞ്ഞുങ്ങളുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 80 വയസാണ്.

Contact the author

National Desk

Recent Posts

National Desk 16 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 18 hours ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 19 hours ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 20 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 20 hours ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More