സിയോള്‍: ദക്ഷിണ കൊറിയയിൽ കഴിഞ്ഞ വര്‍ഷം ജനന നിരക്കിനേക്കാള്‍ മരണ നിരക്ക് കൂടിയതായി റിപ്പോര്‍ട്ട്. ലോകത്തിലെ ഏറ്റവും കുറഞ്ഞ ജനനനിരക്ക് ഉള്ള രാജ്യമായ ദക്ഷിണ കൊറിയയെ കൂടുതല്‍ ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ വർഷം 275,800 കുഞ്ഞുങ്ങൾ മാത്രമാണ് ജനിച്ചത്. 2019 നെ അപേക്ഷിച്ച് 10% കുറവ്. എന്നാല്‍ 307,764 പേർ മക്കുകയും ചെയ്തു.
ആരോഗ്യ സാമൂഹ്യ സുരക്ഷാ മേഖലകളില്‍ കൂടുതല്‍ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയെന്ന വെല്ലുവിളി നേരിടുന്നതിനിടെ, യുവജനസംഖ്യ കുറയുന്നതും തൊഴിൽ ക്ഷാമം രൂക്ഷമാകുന്നതും ദക്ഷിണ കൊറിയയുടെ ഭാവിതന്നെ അനിശ്ചിതത്വത്തിലാക്കുന്നുണ്ട്.
കഴിഞ്ഞ മാസം പ്രസിഡന്റ് മൂൺ ജെയ്-ഇൻ ജനനനിരക്ക് കൂട്ടുന്നതിന് ധനസഹായം നല്‍കുന്നതുള്‍പ്പടെയുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. ഈ സ്കീമിന് കീഴിൽ, 2022 മുതൽ ജനിക്കുന്ന ഓരോ കുട്ടിക്കും 2 മില്യൺ ഡോളർ ബോണസ് ലഭിക്കും. ഈ തുക 2025 മുതൽ എല്ലാ മാസവും 500,000 ഡോളര്‍ ആയി ഉയര്‍ത്താനും പദ്ധതിയുണ്ട്.