വീട്ടമ്മമാർക്ക് വേതനം എന്ന കമലഹാസന്റെ തെരഞ്ഞെടുപ്പ് വാഗ്ടാനതിനെതിരെ നടി കങ്കണ റനൗട്ട് . പ്രിയപ്പെട്ടവനുമായുള്ള ഞങ്ങളുടെ സെക്സിന് വിലയിടരുത്, കുട്ടികളെ വളർത്തുന്ന മാതൃത്വത്തിന് വിലയിടരുത്, സ്വന്തം സാമ്രാജ്യമായ വീട്ടിൽ രാജ്ഞിമാരാകുന്ന ഞങ്ങൾക്ക് പ്രതിഫലം ആവശ്യമില്ല, എല്ലാം കച്ചവടമായി കാണരുത്. അവൾക്ക് വേണ്ടത് സ്നേഹമാണ് ബഹുമാനമാണ്- കങ്കണ ട്വിറ്ററിൽ കുറിച്ചു.
കമലഹാസന്‍ അവതിരിപ്പിച്ച ഏഴിന വാഗ്ദാനങ്ങളിൽ പ്രധനപ്പെട്ടതായിരുന്നു വീട്ടമ്മമാർക്ക് വേതനമെന്ന ആശയം. കമലഹാസന്റെ വാഗ്ദാനം ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വാഗ്ദാനത്തെ അനുകൂലിച്ചും എതിർത്തും നിരവിധി പേർ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് കങ്കണ ശക്തമായ ഭാഷയിൽ കമലഹാസനെ വിമർശിച്ചത്.
വീട്ടമ്മമാർക്ക് വേതനം എന്ന ആശയം മുന്നോട്ട് വെച്ചതിൽ ശശി തരൂർ കമലഹാസനെ ശശി തരൂർ അഭിനന്ദിച്ചിരുന്നു. വീട്ടുജോലിക്കാർക്ക് പ്രതിമാസ വേതനം നൽകിക്കൊണ്ട് വീട്ടുജോലിയെ ശമ്പളമുള്ള തൊഴിലായി അംഗീകരിക്കണമെന്ന കമൽ ഹാസന്റെ ആശയത്തെ സ്വാഗതം ചെയ്യുന്നു. ഇത് സമൂഹത്തിൽ വനിതകളുടെ സേവനങ്ങൾക്കളള അംഗീകാരമാണ്. നടപടി സ്ത്രീകളുടെ കരുത്തും സ്വാശ്രയത്വവും വർദ്ധിപ്പിക്കും -തരൂർ ട്വീറ്റ് ചെയ്തു.
തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് വീട്ടമ്മമാർക്ക് വേതനം എന്ന വാഗ്ദാനം കമലഹാസൻ മുന്നോട്ട് വെച്ചത്. മക്കൾ നീതി മയ്യത്തിന്റെ ഏഴ് ഇന വാഗ്ദാനത്തിലാണ് ഇത് ഉൾപ്പെടുന്നത്. എന്നാൽ പണം സർക്കാരാണോ, പങ്കാളിയാണോ നൽകേണ്ടത് എന്നത് സംബന്ധിച്ച് പ്രകടനപത്രികയിൽ വ്യക്തമാക്കിയിട്ടില്ല.
സംസ്ഥാനത്തെ എല്ലാ വീടുകളിലേക്കും 100 എംപിബി സ്പീഡ് ഇൻറർനെറ്റ് കണക്ഷൻ, ഇന്റർനെറ്റ് അടിസ്ഥാന ആവശ്യമാക്കും തുടങ്ങിയവയും കമൽഹാസൻ വാഗ്ദാനം ചെയ്യുന്നുണ്ട്. . ദ്രാവിഡ കഴകം പാർട്ടികളുമായി തെരഞ്ഞെടുപ്പിൽ യാതൊരു സഖ്യവും ഉണ്ടാക്കില്ലെന്ന് കമലഹാസൻ വ്യക്തമാക്കി.