ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മിറ്റി ചെയർമാനായി മുൻ ഇന്ത്യൻ താരം സുനിൽ ജോഷിയെ തെരഞ്ഞെടുത്തു. എം.എസ്.കെ. പ്രസാദ് സ്ഥാനമൊഴിയുന്ന ഒഴിവിലേക്കാണ് ജോഷിയെ തിരഞ്ഞെടുത്ത്. മദന്‍ലാല്‍, ആര്‍.പി സിങ്, സുലക്ഷണ നായിക് എന്നിവരടങ്ങിയ ക്രിക്കറ്റ് ഉപദേശക സമിതിയാണ് ചെയര്‍മാനായി ജോഷിയെ തിരഞ്ഞെടുത്തത് .വെങ്കിടേഷ് പ്രസാദ്, എൽ. ശിവരാമകൃഷ്ണന്‍, അജിത് അഗാർക്കർ എന്നിവരുടെ പേരും ദേശീയ സെലക്ഷൻ ചെയർമാൻ സ്ഥാനത്തേക്ക് ഉയർന്നു വന്നിരുന്നു.
അഞ്ചംഗ സെലക്ഷന്‍ പാനലില്‍ മുന്‍ താരം ഹര്‍വീന്ദര്‍ സിങ്ങിനെയും ഉള്‍പ്പെടുത്തി. മധ്യമേഖല സെലക്ടർ ഗഗന്‍ ഖോഡയ്ക്കു പകരമാണ് ഹര്‍വീന്ദറിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മറ്റ് അംഗങ്ങളായ ജിതിൻ പരഞ്ജ്‌പെ, ദേവാംഗ് ഗാന്ധി, ശരണ്‍ദീപ് സിങ് എന്നിവരുടെ കാലാവധി ഈ വര്‍ഷം അവസാനിക്കും.
ഇടംകയ്യൻ സ്പിന്നറായ സുനിൽ ജോഷി കർണാടക സ്വദേശിയാണ്. 1996 ലാണ് ടീമിൽ എത്തിയത്. ഇന്ത്യയ്ക്കായി 15 ടെസ്റ്റുകളും 69 ഏകദിനങ്ങളും കളിച്ചു.ടെസ്റ്റില്‍ 41 വിക്കറ്റുകളും ഏകദിനത്തില്‍ 69 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. 2001-ല്‍ വിരമിച്ചു.