റിയാദ്: സൗദി അറേബ്യന്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് കൊറോണ വാക്‌സിനേഷന്‍ സ്വീകരിച്ചു. മൂന്നുഘട്ടങ്ങളായുളള വാക്‌സിനേഷന്‍ പരിപാടി ആരംഭിച്ച് മൂന്ന് ആഴ്ച്ചകള്‍ക്കുശേഷമാണ് സല്‍മാന്‍ രാജാവ് വാക്‌സിന്‍ സ്വീകരിച്ചത്. 85കാരനായ അദ്ദേഹം നിയോമില്‍ വച്ചാണ് കൊറോണ വൈറസിനെതിരായ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചതെന്ന് സൗദി പ്രസ്സ് ഏജന്‍സി വ്യക്തമാക്കി.
സല്‍മാന്‍ രാജാവ് വാക്‌സിനെടുക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയും പ്രസ്സ് ഏജന്‍സി പുറത്തുവിട്ടിരുന്നു. ഡിസംബര്‍ 17നാണ് സൗദി അറേബ്യ കൊറോണ വൈറസ് വാക്‌സിനേഷന്‍ കാമ്പെയ്‌ൻ ആരംഭിച്ചത്. സൗദി അംഗീകരിച്ച ഫൈസര്‍ ബയോടെക്കിന്റെ വാക്‌സിനാണ് ജനങ്ങള്‍ക്ക് നല്‍കിത്തുടങ്ങുക.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
65 വയസിനു മുകളില്‍ പ്രായമുളളവര്‍, ഹൈ റിസ്‌ക് വിഭാഗത്തിലുളളവര്‍, വിട്ടുമാറാത്ത രോഗമുളളവര്‍ തുടങ്ങിയവര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ വിതരണം ചെയ്യുക. രണ്ടാംഘട്ടത്തില്‍ അന്‍പത് വയസിനു മുകളിലുളളവരും മൂന്നാം ഘട്ടത്തില്‍ രാജ്യത്തെ മറ്റു വിഭാഗങ്ങള്‍ക്കും വാക്‌സിന്‍ ലഭ്യമാകും. സൗദിയില്‍ എല്ലാവര്‍ക്കും വാക്‌സിനേഷന്‍ സൗജന്യമായിരിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.