കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികൾ പുനരാരംഭിച്ചു. കോടതിയുടെ നിർദ്ദേശ പ്രകാരം കേസിൽ പുതിയ പ്രോസിക്യൂട്ടറെ നിയമിച്ച സാഹചര്യത്തിലാണ് വിചാരണ ആരംഭിക്കുന്നത്. നടിയെ അക്രമിച്ച കേസിൽ വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന സംസ്ഥാന സർക്കാറിന്റെ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. കേസ് പഴയ ജഡ്ജ് തന്നെയാണ് കേൾക്കുക.
വിചാരണ കോടതി മാറ്റണമെന്ന ഹർജി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. ആവശ്യം ഹൈക്കോടതിയും സുപ്രീംകോടതിയും ആവശ്യം നിരാകരിച്ചിരുന്നു. കേസിലെ രണ്ട് പ്രതികളുടെ ജാമ്യം കോടതി പരിഗണിക്കും. പ്രതികളുടെ ആവശ്യം പ്രോസിക്യൂഷൻ എതിർക്കും.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
കോടതി മാറ്റണമെന്ന ആവശ്യം തള്ളിയതിന് തൊട്ടുപിന്നാലെ കേസിലെ സ്പെഷൻ പ്രോസിക്യൂട്ടർ രാജിവെച്ചിരുന്നു. കേസ് വിചാരണ കോടതി പരിഗണിച്ചപ്പോഴാണ് രാജിക്കാര്യം എ സുകേശൻ കോടതിയെ അറിയിച്ചത്. തന്റെ രാജി ആഭ്യന്തര അഡീഷണൽ സെക്രട്ടറിക്ക് നൽകിയെന്നും സുകേശൻ കോടതിയെ അറിയിച്ചു. ഇതിനെ തുടർന്നാണ് പുതിയ പ്രോസിക്യൂട്ടറെ സർക്കാർ നിയോഗിച്ചത്. 2017 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. സിനിമാ ഷൂട്ടിംഗ് കഴിഞ്ഞ് വരികയായിരുന്ന നടിയെ വാഹനത്തിൽ പിന്തുടർന്ന് തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു.