മധ്യപ്രദേശ് വ്യാജമദ്യ ദുരന്തം; പതിനൊന്ന് പേര്‍ക്ക് ജീവന്‍ നഷ്ടമായി

ഭോപ്പാല്‍: മധ്യപ്രദേശിലെ മൊറേനയില്‍ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം പതിനൊന്നായി. കഴിഞ്ഞ മൂന്നുമാസത്തിനിടെ ഉണ്ടായ രണ്ടാമത്തെ വ്യാജമദ്യ ദുരന്തമാണ് മൊറേനയിലേത്.

മോറെനയിലെ മന്‍പൂര്‍ പൃഥ്വി, പഹാവലി ഗ്രാമങ്ങളില്‍ നിന്നുളള പതിനൊന്ന് പേരാണ് മരിച്ചത്. മരണത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്ന് ചമ്പല്‍ റേഞ്ച് ഐ ജി മനോജ് ശര്‍മ്മ പറഞ്ഞു.

പ്രദേശങ്ങളില്‍ മദ്യം വിതരണം ചെയ്ത നാല് പേരെ പോലീസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പതിനൊന്നുപേരും മെയ് മാസത്തില്‍ ആറു പേര്‍  മധ്യപ്രദേശില്‍ വ്യാജമദ്യം കഴിച്ച് മരപ്പെട്ടിരുന്നു.

സംഭവത്തില്‍ മൊറേന  സ്റ്റേഷന്‍ ഹൗസ് ഓഫീസറെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. മരണത്തില്‍  സംസ്ഥാന ആഭ്യന്തരമന്ത്രി നരോത്തം മിശ്ര അനുശോചനം  രേഖപ്പെടുത്തി.

Contact the author

National Desk

Recent Posts

National Desk 19 hours ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 19 hours ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 21 hours ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 22 hours ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 1 day ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More