ഞങ്ങളുടെ ഹൃദയമായിരുന്ന 'ആ ചുവന്ന റോസ'യെ അവര്‍ ചവിട്ടിയരച്ചുകളഞ്ഞു - കെ ടി കുഞ്ഞിക്കണ്ണൻ

റോസാലക്സംബർഗിനെയും സഹപോരാളി കാൾ ലീബ്നീഷിനെയും ജർമ്മൻ പട്ടാളം നിഷ്ഠൂരമായി വധിച്ച് ലാൻ്റ് വേർ കനാലിലേക്ക് വലിച്ചെറിഞ്ഞത് 1919 ജനുവരി 13നാണ്. അവരുടെ രക്തസാക്ഷിത്വത്തിൻ്റെ 101-ാം വാർഷിക ദിനമാണിന്നലെ കഴിഞ്ഞുപോയത്. സോഷ്യലിസത്തിനും വിപ്ലവത്തിനുമായി ജീവിതം സമർപ്പിച്ച തനിക്കുള്ളതെല്ലാം അതിനായി പകുത്തു നൽകിയ ആ ചുകന്ന റോസാപ്പൂവിനെ പറ്റി ബെർതോൾഡ് ബ്രെഹത് എഴുതിയത്.

" ചുകന്ന റോസയും അപ്രത്യക്ഷയായി.അവൾ കിടക്കുന്നിടം കാഴ്ചയ്ക്കപ്പുറമാണ്. അവൾ പാവങ്ങൾക്ക് ജീവിതമെന്താണെന്ന് പറഞ്ഞു കൊടുത്തു. അതു കൊണ്ട് പണക്കാർ അവളെ തൂത്ത് മായ്ച്ചു കളഞ്ഞു "

റോസയുടെയും ലീബ്നീഷിൻ്റെയും രക്തസാക്ഷിത്വത്തിലേക്ക് നയിച്ച ജർമൻ തൊഴിലാളി വർഗത്തിൻ്റെ ധീരോദാത്തമായ പോരാട്ടങ്ങളെയും ജർമൻ വിപ്ലവപ്രസ്ഥാനത്തിനകത്തെ ബാലാരിഷ്ഠതകളെയും വിശകലനം ചെയത് കൊണ്ട് ലെനിൻ  പ്രവ്ദയിൽ എഴുതിയ ലേഖനത്തിൽ ബൂർഷാ ജനാധിപത്യ വ്യവസ്ഥകളുടെ കാപട്യത്തെയും സ്വാതന്ത്ര്യ ഭയത്തെയും അനാവരണം ചെയ്യുന്നുണ്ട്. മുതലാളിത്ത നീതിവിചാരണ പോലുമില്ലാതെ വിപ്ലവകാരികൾക്ക് വിധിക്കുന്ന വധശിക്ഷകളുടെ പ്രാകൃതത്വത്തിൻ്റെ ഇരകളാണ് റോസയും ലീബ്നീഷുമെന്നും ലെനിൻ രോഷപൂർവ്വം കുറിച്ചിട്ടുണ്ട്.  

നിയോലിബറൽ മൂലധനവും മത വംശീയശക്തികളും ചേർന്ന സമകാലീന സാമ്രാജ്യത്വ അധിനിവേശ ശക്തികൾക്കും ഫാസിസ്റ്റധികാരശക്തികൾക്കുമെതിരായ സമരങ്ങളിൽ റോസാ ഒരു വഴികാട്ടിയാണ്. യുദ്ധോത്സുകവും വംശീയവുമായ സാർവ്വദേശീയ രാഷ്ടീയ സാഹചര്യത്തിൽ റോസയുടെ അന്വേഷണങ്ങളും സമരജീവിതവും പ്രസക്തമായ പഠനങ്ങൾ ആവശ്യപ്പെടുന്നുണ്ട്. ജൂത വംശജയെന്ന നിലയിൽ അവർ നേരിട്ട വംശീയവിവേചനങ്ങൾ, സ്ത്രീയെന്ന നിലയിലുള്ള ലിംഗപരമായ വിവേചനം, തൊഴിലാളി പ്രവർത്തകയെന്ന നിലയിൽ നേരിട്ടവർഗ്ഗപരമായ അടിച്ചമർത്തലുകൾ, വിപ്ലവകാരിയെന്ന നിലയിൽ നേരിടേണ്ടി വന്ന രക്തസാക്ഷിത്വത്തോളം നീളുന്ന പീഢനങ്ങൾ.

മാർക്സിസ്റ്റ് സൈദ്ധാന്തിക രംഗത്തും പ്രായോഗിക രാഷ്ട്രീയ രംഗത്തും ഒരുപോലെ ഇടപെട്ട റോസയുടെ ജീവിതം ലോകത്തെ മാറ്റിത്തീർക്കുന്ന തത്വചിന്തയുടെ സാക്ഷാൽക്കാരത്തിനായി സമർപ്പിക്കപ്പെട്ടതായിരുന്നു. അദമ്യമായ സ്വാതന്ത്ര്യബോധവും എല്ലാവിധ ഭരണകൂട ഭീകരതകളെയും പ്രതികൂലതകളെയും അതിജീവിച്ച് മുന്നോട്ടു പോകാനുള്ള ഇച്ഛാശക്തിയുമായിരുന്നു റോസയുടെ ജീവിതം. കീഴടങ്ങാൻ വിസമ്മതിക്കുന്ന തൊഴിലാളിവർഗ്ഗ വിപ്ലവ ബോധവും വിമോചന വാഞ്ഛയും കൊണ്ട് കോൺസൺസ്ട്രേഷൻ ക്യാമ്പുകളിലെ ക്രൂരമായ പീഢനങ്ങളെയും ഭരണകൂട ഭീകരതകളെയും നേരിട്ട ഇതിഹാസ സമാനമായ ജീവിതമായിരുന്നു അത്.

Contact the author

K T Kunjikkannan

Recent Posts

Dr. Azad 2 days ago
Views

പിണറായി വിജയന്റെ രാഹുൽ വിരുദ്ധ നിലപാട് വലിയ പ്രത്യാഘാതമുണ്ടാക്കും- ആസാദ് മലയാറ്റിൽ

More
More
K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 3 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More