ബ്രിസ്ബേൻ ക്രിക്കറ്റ് ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയ 369 റൺസിന് പുറത്ത്. രണ്ടാം ദിവസം അഞ്ച് വിക്കറ്റിന് 274 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഓസീസിന് അധിക നേരം പിടിച്ചു നിൽക്കാനായില്ല. 50 റൺസെടുത്ത പെയിനാണ് ആദ്യം പുറത്തായത്. തൊട്ടുപിന്നാലെ കാമറോൺ ഗ്രീനും തൊട്ടുപിന്നാലെ പുറത്തായി. 315 റൺസ് എടുക്കുന്നതിനിടെ എട്ടാം വിക്കറ്റും നഷ്മായി. വാഷിംഗ്ടൺ സുന്ദറിനും ശാർദുൽ ഠാക്കൂറിനുമായിരുന്നു വിക്കറ്റ്.
9 ആം വിക്കറ്റിൽ സ്റ്റാർക്കും നാഥൻ ലിയോണും പിടിച്ചു നിൽക്കാൻ ശ്രമം നടത്തി. സ്കോർ 354 ൽ നിൽക്കെ 24 റൺസെടുത്ത നാഥൻ ലിയോണെ സുന്ദർ ക്ലീൻ ബൗൾഡാക്കി. പത്താമനായി ഹേസൽവുഡ് പുറത്താകുമ്പോൾ ഓസീസ് സ്കോർ 369 റൺസായിരുന്നു. ഇന്ത്യക്കായി അരങ്ങേറ്റ താരങ്ങളായ ശാർദുൽ ഠാക്കൂറും നടരാജനും വാഷിംഗ്ടൺ സുന്ദറും മൂന്നു വിക്കറ്റ് വീതം എടുത്തു. മുഹമ്മദ് സിറാജ് ഒരു വിക്കറ്റ് നേടി.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ആദ്യ ഇന്നിംഗ്സിൽ ഇന്ത്യക്ക് തുടക്കത്തിലെ തിരിച്ചടിയേറ്റു. 7 റൺസെടുത്ത ശുഭ്മാൻ ഗില്ലാണ് ആദ്യം പുറത്തായത്. 44 റൺസെടുത്ത രോഹിത് ശർമ്മയെ നാഥൻ ലിയോൺ പുറത്താക്കി. വെളിച്ചക്കുറവു മൂലം രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോൾ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 62 റൺസ് എന്ന നിലയിലാണ്. 49 പന്തിൽ നിന്ന് 8 റൺസോടെ ചേതേശ്വർ പുജാരയും 2 റൺസുമായി ക്യാപ്റ്റൻ അജിങ്ക്യ രാഹാനെയുമാണ് ക്രീസിൽ.