ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാല വിദ്യാർത്ഥി രോഹിത് വെമുലയുടെ രക്തസാക്ഷിത്വത്തിനു അഞ്ചാണ്ട്. സര്‍വകലാശാലയില്‍ വര്‍ഷങ്ങളായി തുടര്‍ന്നു പോന്നിരുന്ന ദളിത് വിവേചനത്തിനെതിരായ പ്രതിഷേധം കൂടിയായിരുന്നു ആ ആത്മഹത്യ. മരണത്തിലൂടെ രാജ്യത്തെ ജാതീയ വിവേചനത്തിന്റെ മരിക്കാത്ത പ്രതീകമായി വളര്‍ന്നുവെന്നതാണ് റോഹിത് വെമുല എന്ന വ്യക്തിയുടെ ചരിത്രപ്രസക്തി.
'എന്റെ ശവസംസ്‌കാരം നിശ്ശബ്ദമായിരിക്കട്ടെ. പെട്ടെന്ന് വന്നുപോയ ഒരാളാണ് ഞാന്‍ എന്നമട്ടില്‍വേണം നിങ്ങള്‍ പെരുമാറേണ്ടത്. എനിക്കുവേണ്ടി കരയരുത്. ജീവിച്ചിരുന്നപ്പോഴത്തേതിനേക്കാള്‍ മരണത്തിലാണ് ഞാന്‍ കൂടുതല്‍ സന്തോഷവാന്‍ എന്നറിയുക' -ശൂന്യതയുടെ മുനമ്പില്‍നിന്നുകൊണ്ട് രോഹിത് കുറിച്ച വാക്കുകളാണിത്. പക്ഷേ, രോഹിതിന്റെ മരണം സൃഷ്ടിച്ചിരിക്കുന്നത് ശൂന്യതയല്ല. ചിന്തയുടെയും കര്‍മത്തിന്റെയും പുതിയ ഭൂഖണ്ഡങ്ങള്‍ക്ക് അത് നിമിത്തമായി.
വെമുലയുടെ മരണം രാജ്യത്തെ സർവ്വകലാശാലകളിൽ വലിയ പ്രതിഷേധമുയർത്തി. ജാതി വ്യവസ്ഥയുടെ പേരിലുള്ള കൊലപാതകമാണ് വെമുലയുടെ മരണമെന്ന് ആരോപണം ഉയർന്നു. ഹൈദരാബാദ് സർവ്വകലാശാലയിൽ മാത്രമല്ല രാജ്യത്തെ വിവിധ സർവ്വകലാശാലകളിൽ വലിയ പ്രതിഷേധമുണ്ടായി. രോഹിത്തിന്‍റെ അമ്മ രാധിക വെമുല സർവ്വകലാശാലകളിലെ സമരത്തിന്‍റെ പ്രതീകമായി മാറി. ജാതി ഉച്ചനീതങ്ങൾക്കെതിരെ ശക്തമായ നിലപാടുമായി രാധിക വെമുല സമര രംഗത്ത് സജീവമാണ്. രാജ്യമെമ്പാടും ഭരണകൂട ഫാസിസത്തിനും ദളിത് പീഡനത്തിനും എതിരായ പ്രതിഷേധത്തിന്റെ വിത്തുപാകാന്‍ രോഹിതിന് സാധിച്ചു.