ഇന്ത്യയിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 30 ആയി. ഇറാനില്‍ നിന്നും ഉത്തർപ്രദേശിൽ എത്തിയ ആള്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഗാസിയാബാദ് സ്വദേശിയാണ് ഇയാൾ.
കൊറോണ വൈറസ് ബാധിത പ്രദേശങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് കൊറോണയില്ലെന്ന സാക്ഷ്യപത്രം നിര്‍ബന്ധമാക്കും. കൊറോണ ബാധിത പ്രദേശങ്ങളിൽ നിന്ന് എത്തുന്നവരും അവിടെ സന്ദര്‍ശനം നടത്തിയവരും സാക്ഷ്യപത്രം നല്‍കണമെന്നാണ് കേന്ദ്ര സർക്കാർ നിർദ്ദേശം. ഈ മാസം പത്താം തിയ്യതി മുതലാണ് ഇന്ത്യ സാക്ഷ്യപത്രം നിര്‍ബന്ധമാക്കുക.
മാര്‍ച്ച് നാലുവരെ 29 കേസുകളാണ് പോസിറ്റീവാണെന്ന് കണ്ടെത്തിയതെന്ന് ആരോഗ്യമന്ത്രി ഹർഷവർദ്ദൻ പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു.ഇന്നലെ വരെ കൊറോണ സംശയത്തില്‍ രാജ്യത്ത് 28529 പേരാണ് നിരീക്ഷണത്തിലുള്ളതെന്നും ആരോഗ്യമന്ത്രി രാജ്യസഭയിൽ വ്യക്തമാക്കി. സ്ഥിതിഗതികള്‍ താന്‍ നിരീക്ഷിച്ചുവരികയാണ്. വിവിധ മന്ത്രാലയങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. കടുത്ത ജാഗ്രതയാണ് സര്‍ക്കാര്‍ പുലര്‍ത്തുന്നത്. വൈറസ് പരിശോധനയ്ക്കായി 19 ലാബുകള്‍ കൂടി ആരംഭിക്കും. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലുമെല്ലാം കര്‍ശന പരിശോധനയാണ് നടത്തിവരുന്നത്. കൊറോണ വ്യാപിക്കുന്നത് പരിഗണിച്ച് വിദേശങ്ങളില്‍ നിന്നെത്തുന്ന എല്ലാ യാത്രക്കാരെയും കര്‍ശന സ്‌ക്രീനിങ്ങിന് വിധേയനാക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.