ആലപ്പുഴയില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കൈനകരിയില്‍ പക്ഷികള്‍ ചത്തത് പക്ഷിപ്പനിമൂലമാണെന്നാണ് കണ്ടെത്തിയത്. ഇവിടെ ആയിരക്കണക്കിന് താറാവുള്‍പ്പെടെയുള്ള പക്ഷികളാണ് ചത്തത്. ഇതിനെ തുടര്‍ന്ന് ചത്ത പക്ഷികളുടെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. ഭോപാലിലെ ആനിമല്‍ ഡിസീസ് ലബോറട്ടറിയിലാണ് സാമ്പിളുകള്‍ പരിശോധിച്ചത്. കൈനകരിയില്‍ പക്ഷികളെ കൂട്ടത്തോടെ നശിപ്പിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. രണ്ടായിരത്തോളം വളര്‍ത്തു പക്ഷികളെയാണ് നശിപ്പിക്കേണ്ടത്.
നേരത്തെ കേരളത്തിൽ രണ്ടിടത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. കോട്ടയത്തും കുട്ടനാടുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത് . പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലകളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ള മുഴവന്‍ പക്ഷികളേയും കൊന്നൊടുക്കിയിരുന്നു. ദേശാടന പക്ഷികളിൽ നിന്ന് കേരളത്തിൽ പക്ഷിപ്പനി പകർന്നതെന്നാണ് കണ്ടെത്തിയത്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
എന്താണ് പക്ഷിപ്പനി?
ഏവിയൻ ഇൻഫ്‌ലുവൻസ വൈറസാണ് പനിക്ക് കാരണമാകുന്നത്. പെട്ടെന്ന് പടരുന്നതിനാൽ പക്ഷികൾ കൂട്ടത്തോടെ ചാകും. മനുഷ്യരിലേക്ക് രോഗം പടരാൻ സാധ്യതയുണ്ടെന്നുള്ളതാണ് പക്ഷിപ്പനിയുടെ പ്രത്യേകത. പക്ഷികളിൽ നിന്നും മനുഷ്യനിലേക്ക് പടർന്നു പിടിക്കുന്ന ഈ രോഗം 2003 ൽ ഏഷ്യയാകെ ഭീതി വിതയ്ക്കുകയുണ്ടായി. മനുഷ്യനിലും പന്നിയിലും ജ്വരം ഉണ്ടാക്കുന്ന ഓർത്തോമിക്സോവൈറസുകളിൽ ചിലത് ഘടനാവ്യത്യാസം വരുത്തി പക്ഷികളിലും ജീവിക്കാൻ കഴിവുനേടിയതാണ് പക്ഷികളിലും ഈ അസുഖമുണ്ടാവാൻ കാരണം.പക്ഷി പനിക്ക് കാരണമായ വൈറസ് ആണ് H5N1.