ബംഗളൂരു മയക്കുമരുന്നു കേസിൽ തെന്നിന്ത്യൻ നടി രാഗിണി ദ്വിവേദിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് രാഗിണി സുപ്രീം കോടതിയെ സമീപിച്ചത്. മയക്കുമരുന്നു കേസിൽ ക്രൈംബ്രാഞ്ചാണ് രാഗിണിയെ അറസ്റ്റ് ചെയ്തത്.
മയക്കുമരുന്ന് കേസിൽ രാഗിണിയുടെ സുഹൃത്തായ രവിശങ്കർ അറസ്റ്റിലായിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രാഗിണിയെ ചോദ്യം ചെയ്തിരുന്നു. രാഗിണിയുടെ എലഹങ്കയിലെ ഫ്ലാറ്റിൽ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയതിൽ ക്രൈംബ്രാഞ്ചിന് നിർണായക തെളിവ് ലഭിച്ചിരുന്നു.
നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. ഹാജരാകാൻ കൂടുതൽ സമയം വേണമെന്ന് രാഗിണി അറിയിച്ചിരുന്നെങ്കിലും ക്രൈംബ്രാഞ്ച് ഇതിന് അനുമതി നൽകിയില്ല. തൊട്ടുപിന്നലെയാണ് രാഗിണിയുടെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയത്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
സാമൂഹ്യ പ്രവർത്തകനും സംവിധായകനുമായ ഇന്ദ്രജിത്ത് ലങ്കേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മയക്കുമരുന്ന് കേസ് കന്നട സിനിമാ രംഗത്തേക്ക് നീങ്ങിയത്. കൊല്ലപ്പെട്ട സാമൂഹിക പ്രവർത്തക ഗൗരി ലങ്കേഷിന്റെ സഹോദരനാണ് ഇന്ദ്രജിത്ത് ലങ്കേഷ്.