വാഹനങ്ങളിലെ വിൻഡോ ഗ്ലാസുകളിൽ കൂളീംഗ് ഫിലിമുകളും കർട്ടനുകളും നീക്കാനായുള്ള മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന പിൻവലിച്ചു. ഓപ്പറേഷൻ സ്ക്രീൻ എന്ന പേരിലുള്ള പരിശോധനയാണ് പിൻവലിച്ചത്. ഗതാഗത കമ്മീഷണറാണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്.
വാഹനങ്ങളിലെ കൂളിംഗ് ഫിലിമും കർട്ടനുകളും നീക്കാൻ കഴിഞ്ഞ ഞായറാഴ്ച മുതലാണ് പരിശോധന ആരംഭിച്ചത്. അഞ്ച് ദിവസം കൊണ്ട് അയ്യായിരം നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. വാഹന ഉടമകളിൽ നിന്ന് 1250 രൂപ പിഴ ഈടാക്കി. സംസ്ഥാന വ്യാപകമായി മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തിയിരുന്നു. പൊതുജനങ്ങളുടെ വാഹനങ്ങൾ വഴിയിൽ തടഞ്ഞു നിർത്തി പരിശോധിക്കുമ്പോഴും മന്ത്രിമാരും എംഎൽഎമാരും ഉന്നത ഉദ്യോഗസ്ഥരുടെയും വാഹനങ്ങളിൽ നിയമലംഘനം തുടരുന്നത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തുടർന്നാണ് മന്ത്രിമാരുടെ അടക്കം വാഹനങ്ങളിൽ നിന്ന് കർട്ടനുകൾ നീക്കം ചെയ്തത്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
അതേ സമയം മോട്ടോർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും പതിവ് വാഹന പരിശോധന തുടരുമെന്ന് ഗതാഗത കമ്മീഷണർ അറിയിച്ചു. പരിശോധനയിൽ കൂളിംഗ് ഫിലിമോ കർട്ടനോ കണ്ടെത്തിയാൽ പിഴ ഈടാക്കും.