വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ സിബിഐ അന്വേഷണം പൂർത്തിയായി. ബാലഭാസ്കറിന്റേത് കൊലപാതകമല്ലെന്നാണ് സിബിഐ നിഗമനം. ബാലഭാസ്കറിന്റെ മരണം വാഹനാപകടം മൂലമാണെന്ന് കാണിച്ചുള്ള സി.ബി.ഐ അന്വേഷണ റിപ്പോര്‍ട്ട് ഉടൻ തിരുവനന്തപുരം സി.ബി.ഐ. പ്രത്യേക കോടതിയില്‍ സമര്‍പ്പിക്കും. അന്വേഷണത്തിന്റെ ഭാഗമായി നൂറോളം പേരിൽ നിന്നാണ് മൊഴിയെടുത്തത്. ഏതാനും പേരെ ചോദ്യം ചെയ്തു. രണ്ടു പേരെ നുണപരിശോധനക്ക് വിധേയമാക്കി. കോടതി അനുമതിയോടെയായിരുന്നു നുണപരിശോധന. കലാഭവന്‍ സോബി, ഡ്രൈവര്‍ അര്‍ജുന്‍ എന്നിവരെയാണ് നുണ പരിശോധനക്ക് വിധേയരാക്കിയത്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ബാലഭാസ്കറിന്റേത് കൊലപാതകമാണെന്ന് കലാഭവൻ സോബിയാണ് ആരോപിച്ചത്. അപകടസ്ഥലത്ത് അസ്വാഭാവികമായി ചിലരെ കണ്ടെത്തിയെന്നും ഇയാൾ പറഞ്ഞിരുന്നു. സ്വർണക്കടത്ത് സംഘത്തിന് മരണത്തിൽ പങ്കുള്ളതായും ആരോപണം ഉയർന്നിരുന്നു. തുടർന്ന് ബാലഭാസ്കറിന്റെ അച്ഛന്റെ ആവശ്യപ്രകാരമാണ് കേസ് സിബിഐക്ക് വിട്ടത്. സംസ്ഥാന പൊലീസ് അന്വേഷണത്തിലും മരണം അപകടം മൂലമാണെന്ന് കണ്ടെത്തിയിരുന്നു.