മേപ്പാടി എളമ്പിലേരിയിലെ റിസോർട്ടിൽ വിനോദസഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ സുരക്ഷാ വീഴ്ചയെക്കുറിച്ച് ജില്ലാ ഭരണകൂടം അന്വേഷണം തുടങ്ങി. ജില്ലയിലെ എല്ലാ ടെന്റുകളുടെ പ്രവർത്തനവും പരിശോധിക്കുമെന്ന് കലക്ടർ പറഞ്ഞു. ഇതിനിടെ, റിസോർട്ടിന്റെ പ്രവർത്തനം പഞ്ചായത്ത് ഇടപെട്ട് താൽക്കാലികമായി നിർത്തി. വനാതിർത്തിയിൽ ടെന്റ് നിർമിച്ചതിൽ സുരക്ഷാ മാനദണ്ഡം പാലിച്ചില്ലെന്നാണ് വനംവകുപ്പിന്‍റെ വിലയിരുത്തല്‍.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
കോഴിക്കോട് പേരാമ്പ്രയിലെ ദാറു നുജൂം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ സൈക്കോളജി വിഭാഗം മേധാവിയായ ഷഹാന സത്താർ (26) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി എട്ടുമണിയോടെയാണു സംഭവം. ചെമ്പ്രമലയുടെ താഴ്‌വാരത്ത് ഉള്‍വനത്തോടു ചേര്‍ന്നാണ് റിസോര്‍ട്ട് സ്ഥിതിചെയ്യുന്നത്. ആനയുടെ ചവിട്ടേറ്റാണ് മരണം എന്നാണ് പ്രാഥമിക വിവരം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലെ ഇക്കാര്യത്തില്‍ അന്തിമ തീര്‍പ്പില്‍ എത്താനാകൂ.