വാളാറിൽ രണ്ട് പെൺകുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസ് അന്വേഷണം സിബിഐക്ക് കൈമാറിയുള്ള വിജ്ഞാപനം ഇറങ്ങി. കേസിൽ പുനരന്വേഷണത്തിന് പാലക്കാട് പോക്സോ കോടതി നൽകിയിരുന്നു. ഇതോടെയാണ് സിബിഐക്ക് കൈമാറാനുള്ള വിജ്ഞാപനത്തിനുള്ള നിയമതടസം നീങ്ങിയത്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ആഭ്യന്തരവകുപ്പ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ ക്രൈംബ്രാഞ്ച് എസ് പി എ എസ് രാജുവാണ് പുനരന്വേഷണത്തിനുള്ള അപേക്ഷ കോടതിയിൽ സമർപ്പിച്ചിച്ചത്. അപേക്ഷ കോടതി അംഗീകരിച്ചു. കേസിൽ 2 പ്രതികളെ കോടതി റിമാൻഡ് ചെയ്തിരുന്നു. ഒരു പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസിലെ പ്രതികളെ വെറുതെവിട്ട പോക്സോ കോടതി വിധി ജനുവരി 6 ന് ഹൈക്കോടതി റദ്ദാക്കിയിരുന്നു. പെൺകുട്ടികളുടെ അമ്മയുടെ ആവശ്യ പ്രകാരമാണ് കേസ് സിബിഐക്ക് വിടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. ഇതുസംബന്ധിച്ചുള്ള ഉത്തരവ് മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നൽകിയിരുന്നു. പ്രോസിക്യുഷന്‍ ഡയറക്ടര്‍ ജനറലിന്റെ നിയമോപദേശം കൂടി മാനിച്ചാണ് സര്‍ക്കാരിന്റെ നടപടി.