കർഷക പ്രക്ഷോഭത്തിനിടെ സിംഗു അതിർത്തിയിൽ കോൺഗ്രസ് നേതാക്കളും എംപിമാരും ആക്രമിക്കപ്പെട്ട സംഭവത്തിൽ ആം ആദ്മി പാർട്ടിക്കെതിരെ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്. കർഷകരുടെ ആത്മവീര്യം കെടുത്തി ബിജെപിക്കായി പ്രശ്നങ്ങൾ ഉണ്ടാക്കാനാണ് ആപ് ശ്രമിക്കുന്നതെന്ന് അമരീന്ദർ സിംഗ് കുറ്റപ്പെടുത്തി. പഞ്ചാബിലെ കോൺഗ്രസ് നേതാക്കളെ കർഷകർ ആക്രമിക്കില്ല. കെജ്റിവാൾ ബിജെപിയുടെ താളത്തിനൊത്ത് തുള്ളുകയാണ്. പഞ്ചാബ് സർക്കാറിനെയും കർഷകരെയും തമ്മിൽ തെറ്റിക്കാൻ കെജ്റിവാൾ ശ്രമിക്കുകയാണ്. ജനങ്ങൾ സമാധാനപരമായാണ് സമരം നടത്തുന്നത്. ഇതിനെ തകർക്കാൻ ആരും ശ്രമിക്കേണ്ടെന്നും അമരീന്ദർ സിംഗ് പറഞ്ഞു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
എംപിമാരായ രവ്നീത് സിംഗ് ബിട്ടു, ഗുർജീത് സിംഗ് ഔജ്ല, കുൽബീർ സിംഗ് സിറ എന്നിവർക്ക് നേരെയാണ് സിംഗു അതിർത്തിയിൽ അക്രമണമുണ്ടായത്. വിഷയം ദേശീയ തലത്തിൽ തന്നെ ചർച്ചയായതോടെയാണ് പഞ്ചാബ് മുഖ്യമന്ത്രി ആംആദ്മിക്കെതിരെ രംഗത്തു വന്നത്