പഞ്ചാബിലെ ഭക്ഷ്യധാന്യ സംഭരണകേന്ദ്രങ്ങളിൽ സിബിഐ റെയ്ഡ്. സംസ്ഥാനത്തെ 40 ഓളം കേന്ദ്രങ്ങളിലാണ് സിബിഐ ഒരേ സമയം റെയ്ഡ് നടത്തുന്നത്. ഇന്നലെ രാത്രിയാണ് റെയ്ഡ് ആരംഭിച്ചത്. സിആർപിഎഫിന്റെ സാഹയത്തോടെയാണ് റെയ്ഡ് പുരോഗമിക്കുന്നത്. സംസ്ഥാന പൊലീസിനെ അറിയിക്കാതെയാണ് സിബിഐ റെയ്ഡിന് എത്തിയത്. പഞ്ചാബ് വെയർ ഹൗസിംഗ് കോർപ്പറേഷൻ, ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, പഞ്ചാബ് ഗ്രേയിൻസ് പ്രൊക്യോർമെന്റ് കോർപ്പറേഷൻ എന്നിവിടങ്ങളിലും റെയ്ഡ് നടത്തിയിട്ടുണ്ട്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
റെയ്ഡിൽ ചില രേഖകൾ പിടിച്ചെടുത്തതായി സിബിഐ വൃത്തങ്ങൾ സൂചിപ്പിച്ചു. റെയ്ഡ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പഞ്ചാബിലെ കർഷകർ കാർഷിക ബില്ലിനെതിരായ പോരാട്ടം തുടരുന്നതിനിടെയാണ് കേന്ദ്ര ഏജൻസിയുടെ അപ്രതീക്ഷിത നീക്കം. കർഷക പ്രക്ഷോഭം ദുബലപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിന്റെ ഭാഗമായാണ് സിബിഐ റെയ്ഡെന്ന ആക്ഷേപം ശക്തമാണ്. സിബിഐ റെയ്ഡ് സംബന്ധിച്ച് അമരീന്ദർ സർക്കാർ പ്രതികരിച്ചിട്ടില്ല. നേരത്തെ കർഷക സമര നേതാക്കളെ എൻഐഎ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് വിവാദമായിരുന്നു.