കര്‍ഷകര്‍ക്കായി പ്രതിജ്ഞാബദ്ധമെന്ന് പ്രതിപക്ഷ ബഹളത്തിനിടെ ധനമന്ത്രി

ഡല്‍ഹി: താരതമ്യേന ഹ്രസ്വമായ ബജറ്റവതരണമാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ നടത്തിയത്. എല്‍ ഐ സി സ്വകാര്യവത്ക്കരിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഈ സഭാകാലയളവില്‍ നടപടികള്‍ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച ധനമന്ത്രി കൊവിഡിനെതിരായ പോരാട്ടം ശക്തമാക്കുമെന്ന് പ്രഖ്യാപിച്ചു. ഇതേ തുടര്‍ന്നാണ്‌ രാജ്യത്ത് സമരം ചെയ്തു കൊണ്ടിരിക്കുന്ന കര്‍ഷകരുടെ വിഷയത്തിലേക്ക് വന്നത്. 

കര്‍ഷക പ്രക്ഷോഭത്തെക്കുറിച്ചും അവര്‍ ഉയര്‍ത്തുന്ന ആവശ്യങ്ങളെക്കുറിച്ചും ഒരു പരാമര്‍ശവും നടത്താതെയാണ് ധനമന്ത്രി കര്‍ഷകരോടുള്ള പ്രതിബദ്ധത പ്രഖ്യാപിച്ചത്. ഇത് പ്രതിപക്ഷ ബെഞ്ചില്‍ നിന്ന് പ്രതികരണങ്ങള്‍ ക്ഷണിച്ചുവരുത്തി. ഇതിനിടെ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ കര്‍ഷകര്‍ക്കായുള്ള തന്റെ പാക്കേജുകള്‍ പ്രഖ്യാപിച്ചു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കാര്‍ഷിക വായ്പക്ക് തുക മാറ്റിവെച്ചു എന്ന പ്രഖ്യാപനമാണ് ധനമന്ത്രി നടത്തിയത്. തന്റെ സര്‍ക്കാര്‍ കാര്‍ഷിക വായ്പ്പക്കായി 16.5 ലക്ഷം കോടി രൂപ മാറ്റിവെയ്ക്കും. കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില ഉറപ്പുനല്കുമെന്നും പ്രഖ്യാപനത്തിലുണ്ട്. ഗോതമ്പ് കര്‍ഷകര്‍ക്ക് എഴുപത്തി അയ്യായിരം കോടി രൂപയുടെ പാക്കേജ്. ആയിരം മണ്ഡികളെ ദേശീയ വിപണിയുമായി ബന്ധിപ്പിക്കും തുടങ്ങിയ പ്രഖ്യാപനങ്ങളും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നടത്തി. എന്നാല്‍ കര്‍ഷകരെ സംബന്ധിച്ച പരാമര്‍ശങ്ങള്‍ നടക്കുമ്പോഴെല്ലാം പ്രതിപക്ഷ ബെഞ്ച് ശബ്ദമുഖരിതമായി. 

Contact the author

News Desk

Recent Posts

National Desk 6 hours ago
National

പളളിക്കുനേരെ 'അമ്പെയ്ത്' വിവാദത്തിലായ ബിജെപി സ്ഥാനാര്‍ത്ഥിയെ തളളിമാറ്റി വോട്ടര്‍ ; വീഡിയോ വൈറല്‍

More
More
National Desk 1 day ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 1 day ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 1 day ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 1 day ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More