ഡൽഹിയിൽ ഇസ്രായേൽ എംബസിക്ക് സമീപമുണ്ടായ സ്ഫോടന അന്വേഷണം എൻഐഎക്ക് വിട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി. സംഭവത്തിൽ എൻഐഎ അനൗദ്യോഗിക തലത്തിൽ അന്വേഷണം ആരംഭിച്ചിരുന്നു.
ജനുവരി 29-നാണ് ഡല്‍ഹി ഇസ്രായേല്‍ എംബസിക്കു സമീപം സ്‌ഫോടനം ഉണ്ടായത്. എപിജെ അബ്ദുൾ കാലാം റോഡിൽ അതിസുരക്ഷാ മേഖലയിലെ സ്ഫോടനം സുരക്ഷാ ഏജൻസികളെ ഞെട്ടിച്ചിരുന്നു. ഐഇഡി സ്ഫോടനത്തിൽ ആളപായം ഉണ്ടായിരുന്നില്ല. എംബസിക്ക് സമീപമുണ്ടായിരുന്ന ഏതാനും കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. സംഭവത്തിൽ ഇറാൻ പൗരന്മാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
സ്‌ഫോടനത്തിനു പിന്നിലുളളവരെ കണ്ടെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ അറിയിച്ചിട്ടുണ്ട്. ഇസ്രായേല്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്ക് ഇന്ത്യ വളരെയധികം പ്രാധാന്യം നല്‍കുന്നുണ്ടെന്നും പ്രധാനമന്ത്രി നെതന്യാഹുവുമായുളള ഫോണ്‍ സംഭാഷണത്തിനിടെ വ്യക്തമാക്കി.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ഇന്ത്യന്‍-ഇസ്രയേല്‍ സുരക്ഷാ ഏജന്‍സികള്‍ തമ്മിലുളള ഏകോപനത്തില്‍ ഇരു നേതാക്കളും തൃപ്തി പ്രകടിപ്പിച്ചു. ഇരു രാജ്യങ്ങളിലെയും കൊവിഡിനെതിരായ പോരാട്ടങ്ങളും പുരോഗതികളും സംഭാഷണത്തില്‍ വിഷയമായി. ഈ മേഖലയില്‍ കൂടുതല്‍ സഹകരണത്തിനുളള സാധ്യതകളെക്കുറിച്ചും ചര്‍ച്ച ചെയ്തു.