പാലാ തര്‍ക്കം ക്ലൈമാക്‌സിലേക്ക്. സിറ്റിംഗ് എംഎൽഎ മാണി സി. കാപ്പനെ പാലാ മണ്ഡലത്തിൽ സ്ഥാനാര്‍ത്ഥിയാക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേലിനെ ഫോണില്‍ വിളിച്ചാണ് സീറ്റ് നല്‍കാനാവില്ലെന്ന് അദ്ദേഹം അറിയിച്ചത്. പാലായ്ക്ക് പകരം കുട്ടനാട്ടില്‍ വേണമെങ്കില്‍ മാണി സി കാപ്പന് മത്സരിക്കാമെന്ന നിര്‍ദേശവും മുഖ്യമന്ത്രി മുന്നോട്ടുവച്ചു.
പാലാ സ്ഥാനാര്‍ത്ഥിത്വത്തിൽ ഇടതുമുന്നണി നിലപാട് വ്യക്തമാക്കിയതോടെ എൻസിപി മുന്നണി മാറ്റചർച്ചകൾ സജീവമാക്കിയെന്നാണ് സൂചന. ടി.പി പീതാംബരനെ അടിയന്തരമായി ദില്ലിക്ക് വിളിപ്പിച്ചു. ഉച്ചയോടെ ദില്ലിയിലെത്തുന്ന സംസ്ഥാന എൻസിപി നേതാക്കൾ ശരദ് പവാറിനെ കാണും. മാണി സി കാപ്പനും, ടിപി പീതാംബരനും ഒരുമിച്ചാണ് എൻസിപി ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച നടക്കുക.
പ്പന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം യുഡിഎഫിലെത്തുകയും മന്ത്രി ശശീന്ദ്രന്റെ നേതൃത്വത്തിലുള്ളവര്‍ എല്‍ഡിഎഫില്‍ തുടരുകയും ചെയ്യാനുള്ള സാധ്യത കൂടുതലാണ്. പത്തു ജില്ലാ കമ്മിറ്റികള്‍ തങ്ങള്‍ക്കൊപ്പമാണെന്ന് ശശീന്ദ്രന്‍ വിഭാഗം ഇടതുമുന്നണിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.