പുതിയ കൊറോണ വൈറസിന്റെ സാമ്പത്തിക പ്രത്യാഘാതത്തെക്കുറിച്ച് വ്യാപാരികള്‍ക്കിടയില്‍ ആശങ്ക വര്‍ദ്ധിക്കുകയും, എണ്ണ വില കുത്തനെ ഇടിയുകയും ചെയ്തതോടെ ഏഷ്യയിലെ ഓഹരി വിപണികള്‍ വീണ്ടും ഇടിഞ്ഞു. ഇന്ന് രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ നിക്കി ബെഞ്ച്മാർക്ക് സൂചിക 5.10 ശതമാനം ഇടിഞ്ഞു. വിശാലമായ ടോപ്പിക്സ് സൂചിക 5.01 ശതമാനമാണ് താഴോട്ട് പോയത്.
ഹോങ്കോംഗ് ഓഹരി വിപണി 3.8 ശതമാനം ഇടിഞ്ഞപ്പോൾ ഓസ്ട്രേലിയ അഞ്ച് ശതമാനത്തിലധികം ഇടിഞ്ഞു. ന്യൂസിലാന്റിലെയും ദക്ഷിണ കൊറിയയിലെയും ഓഹരി വിപണികളും മൂന്ന് ശതമാനത്തോളം നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. ചൈനയിൽ, ഷാങ്ഹായ് കോമ്പോസിറ്റ് സൂചിക 1.56 ശതമാനം ഇടിഞ്ഞപ്പോൾ ഫിലിപ്പൈൻ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചിക നാല് ശതമാനം ഇടിഞ്ഞു. എണ്ണ ഉൽപാദനവുമായി ബന്ധപ്പെട്ട് റഷ്യയുമായുള്ള ഏറ്റുമുട്ടലുകളെ തുടര്‍ന്ന് സൗദി അറേബ്യ എണ്ണവില കുറച്ചതാണ് വിപണിയിലെ ആഘാതം ഇരട്ടിയാക്കിയത്. വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ബാരലിന് 32 ഡോളറും ബ്രെൻറ് ക്രൂഡ് ബാരലിന് 36 ഡോളറുമാണ് കുറഞ്ഞത്.
വിദേശ വിനിമയ വിപണികളും അങ്ങേയറ്റം അസ്ഥിരമായി തുടരുകയാണ്. അമേരിക്കയിലും കൊറോണ പിടിമുറുക്കിയതോടെ ആളുകള്‍ ഡോളറുകള്‍ വിറ്റഴിക്കാന്‍ തുടങ്ങി.