ക്രിസ്ത്യാനികള്‍ക്കും മറ്റുള്ളവരെപോലെ ജീവിക്കാനാകണം- മാര്‍പാപ്പ ഇറാഖില്‍

ബാഗ്ദാദ്: ചരിത്രസന്ദര്‍ശനത്തില്‍ ഇറാഖിലെ ക്രിസ്ത്യാനികളുടെ സുരക്ഷയെക്കുറിച്ച് ചര്‍ച്ച ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇറാഖിലെ ഷിയ മുസ്ലീങ്ങളുടെ പരമോന്നത നേതാവായ അയത്തൊളള സിസ്താനിയുമായാണ് മാര്‍പാപ്പ ചര്‍ച്ച നടത്തിയത്. ഒരു മണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ ഇറാഖിലെ ന്യൂനപക്ഷമായ ക്രിസ്ത്യാനികളുടെ ജീവിതത്തെക്കുറിച്ചാണ് പ്രധാനമായും അദ്ദേഹം സംസാരിച്ചത്.

രാജ്യത്തെ മറ്റെല്ലാ മതവിഭാഗങ്ങളെയും പോലെ ക്രിസ്ത്യാനികള്‍ക്കും സമാധാനവും സുരക്ഷയുമുണ്ടാവണം. അവര്‍ക്കും ഭരണഘടനാപരമായ എല്ലാ അവകാശങ്ങളും ഉണ്ടായിരിക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടതായി അയത്തൊളള സിസ്താനി പറഞ്ഞു. ഇറാഖിന്റെ സമീപകാല ചരിത്രത്തില്‍ ഏറ്റവും അക്രമാസക്തമായ കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ ദുര്‍ബലരും പീഡിപ്പിക്കപ്പെടുന്നവരുമായ ജനതയ്ക്കുവേണ്ടി ശബ്ദമുയര്‍ത്തിയതിന് ഫ്രാന്‍സിസ് മാര്‍പാപ്പ അയത്തൊളള സിസ്താനിയോട് നന്ദി പറഞ്ഞു.

സിസ്താനിയുമായുളള ചര്‍ച്ചയ്ക്കുശേഷം മാര്‍പാപ്പ എബ്രഹാം നബിയുടെതെന്ന് വിശ്വസിക്കപ്പെടുന്ന പുരാതര നഗരമായ ഉര്‍-ലേക്കാണ് പോയത്. പതിനായിരത്തോളം പേരടങ്ങുന്ന ഇറാഖി സേനയെയാണ് മാര്‍പാപ്പയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് വിന്യസിച്ചിട്ടുളളത്.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More