പൃഥ്വിരാജ് നായകനാകുന്ന ഭ്രമം സിനിമയിൽ നിന്ന് അഹാനയെ മാറ്റിയത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. താന്‍ ബിജെപിക്കാരനായതുകൊണ്ടാണ് ആഹാനയെ സിനിമയില്‍ നിന്ന് മാറ്റിയതെന്ന, അഹാനയുടെ പിതാവും നടനുമായ കൃഷണ കുമാറിന്‍റെ പ്രതികരണമാണ് ഇതിലേക്ക് വഴിയൊരുക്കിയത്.
എന്നാല്‍, കൃഷണ കുമാറിന്‍റെ വാക്കുകളെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് അഹാന. 'ഈ നാടകത്തില്‍ എനിക്ക് പങ്കില്ല, ഞാന്‍ പൃഥ്വിരാജിന്‍റെ കടുത്ത ആരാധികയാണ്. എന്നെ ഇതില്‍ നിന്ന് ഒഴിവാക്കു, ഞാന്‍ ആരെയും കുറ്റപെടുത്തിയിട്ടില്ല, ഇതുമായി ബന്ധപ്പെട്ടു നടന്ന പ്രതികരണങ്ങള്‍ എന്‍റെ അഭിപ്രയമയല്ല. മറ്റൊരു വ്യക്തിയുടെയാണ്. അതിലേക്ക് എന്‍റെ ഫോട്ടോ വെച്ചുള്ള വാര്‍ത്തകള്‍ കാണുമ്പോള്‍ വിഷമമുണ്ടാക്കുന്നുണ്ട്' - അഹാന പറഞ്ഞു. ഭ്രമം സിനിമയുമായി ബന്ധപെട്ട് നടന്നതെല്ലാം ജോലിയുടെ ഭാഗമാണെന്നും അഹാന വ്യക്തമാക്കി.
പൃഥ്വിരാജ് നായകനാകുന്ന ഭ്രമം സിനിമയില്‍ നിന്ന് അഹനയെ ഒഴിവാക്കിയതില്‍ രക്ഷ്ട്രീയം ഇല്ല എന്ന് നിര്‍മ്മാതാക്കളായ ഓപ്പണ്‍ ബുക്ക് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. ജനുവരി 10ന് അഹാനയുടെ ക്യാമറ ടെസ്റ്റും കോസ്റ്റ്യൂം ട്രയലും നടത്തി. കോസ്റ്റ്യൂം ട്രയലിന്റെ ചിത്രങ്ങള്‍ കണ്ട ശേഷം സംവിധായകാനും എഴുത്തുകാരനും നിര്‍മ്മാതാക്കളും അഹാന ഈ കഥാപാത്രത്തതിനു അനുയോജ്യ അല്ല എന്ന നിഗമനത്തില്‍ എത്തി. ഈ വിവരം അഹാനയെ വിളിച്ച് ഔദ്യോഗികമായി അറിയിക്കുകയും അടുത്ത പ്രോജക്ടില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാം എന്ന് പറയുകയും ചെയ്തിരുന്നു എന്നുമായിരുന്നു നിര്‍മ്മാതാക്കളുടെ വിശദീകരണം.