ഡല്‍ഹി: അമേരിക്കയില്‍ നിന്ന് 2189 കോടി രൂപയുടെ സായുധ ഡ്രോണുകള്‍ വാങ്ങാനൊരുങ്ങി ഇന്ത്യ. ജനറല്‍ അറ്റോമിക്സില്‍ നിന്ന് എം.ക്യു -9ബി പ്രിഡേറ്റർ ട്രോണുകളാണ് ഇന്ത്യ വാങ്ങുന്നത്. അയല്‍ രാജ്യങ്ങളായ ചൈനയും, ഡ്രോണുകള്‍ സ്വന്തമാക്കുന്നതിലുടെ കരയിലും കടലിലും പ്രതിരോധം തീര്‍ക്കാന്‍ ഇന്ത്യക്ക് സാധിക്കും.
48 മണികൂര്‍ തുടര്‍ച്ചയായി 1700 കിലോഗ്രാം ഭാരം വഹിച്ചുകൊണ്ട് പറക്കാന്‍ സാധിക്കുമെന്ന പ്രത്യേകതയും ഈ ഡ്രോണുകള്‍ക്കുണ്ട്. ഹിമാലയത്തിലെ ഇന്ത്യ-പാകിസ്ഥാന്‍ സംഘര്ഷ അതിര്‍ത്തിയും, ചൈനയുടെ യുദ്ധക്കപ്പലുകള്‍ നിലകൊള്ളുന്ന ഇന്ത്യന്‍ മഹാ സമുദ്രത്തിന്‍റെ തെക്ക് ഭാഗവുമാണ് പുതിയ ഡ്രോണുകള്‍ ഉപയോഗിച്ച് നിരീക്ഷിക്കുക.
അമേരിക്കന്‍ പ്രതിരോധ സെക്രട്ടറിയായ ലോയിഡ് ഓസ്റ്റിന്‍റെ ഇന്ത്യാ സന്ദര്‍ശനത്തിന്‍റെ മുന്നോടിയായാണ് ഈ തീരുമാനം . ഇത് സംബന്ധിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് അന്തിമ തീരുമാനം കൈകൊള്ളുന്നതോടെ ഇന്ത്യ-അമേരിക്ക പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തി പ്രാപിക്കും.