മലയാളികളടക്കം ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ ആദ്യസംഘം ഗാസിയാബാദിൽ എത്തി. മല്‍സ്യത്തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍, തീര്‍ഥാടകര്‍ തുടങ്ങിയവരാണ് ഇറാനില്‍ കുടുങ്ങിയത്. ഡല്‍ഹി ഹിന്‍ഡന്‍ വിമാനത്താവളത്തില്‍ നിന്ന് ഇന്നലെ രാത്രി 8 മണിയ്ക്കാണ് വ്യോമസേനയുടെ സി 17 വിമാനം ടെഹ്റാനിലേയ്ക്ക് പുറപ്പെട്ടത്. ഇവരെ നാട്ടിലെത്തിക്കുന്നതിന് മുന്നോടിയായി പൂണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വിദഗ്ധനെ ഇറാനിലേയ്ക്ക് അയച്ചിരുന്നു. 108 പേരുടെ സ്രവം ഇന്ത്യയിലെത്തിച്ച് പരിശോധിക്കുകയും കോവിഡ്-19 രോഗമില്ലെന്നു സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
Also Read
കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമായി എത്തിയ 400-ലേറെ മത്സ്യത്തൊഴിലാളികളാണ് ഇറാനിൽ കുടുങ്ങി കിടക്കുന്നത്. നാല് മാസം മുൻപ് മത്സ്യബന്ധന വിസയിലാണ് ഇവർ ഇറാനിലെത്തിയത്. കൊറോണ ബാധയില്ലാത്തവരെയാണ് ആദ്യഘട്ടത്തിൽ ഇന്ത്യയിലെത്തിച്ചത്. ഇവരെ ആരോഗ്യ പരിശോധനകൾക്ക് ശേഷം പുറത്തുവട്ടിരുന്നു. ബാക്കിയുള്ളവരേയും ഘട്ടം ഘട്ടമായി തിരികെ എത്തിക്കും.