തിരുവനന്തപുരം: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച പ്രഖ്യാപിച്ച് മാതൃഭൂമി-സീ വോട്ടര്‍ അഭിപ്രായ സര്‍വ്വേ. 75 മുതല്‍ 83 സീറ്റ് വരെ നേടുമെന്നാണ് സര്‍വ്വേ ഫലം. യുഡിഎഫിന് 56 മുതല്‍ 64 വരെ സീറ്റുകള്‍ നേടും. എന്‍ഡിഎ 0-2 സീറ്റുകള്‍ നേടുമെന്നും സര്‍വ്വേ ഫലം പറയുന്നു. എല്‍ഡിഎഫ് ശരാശരി 79ഉം യുഡിഎഫ് 60ഉം ബിജെപി ഒരു സീറ്റും നേടുമെന്നാണ് സീ വോട്ടര്‍ അഭിപ്രായ സര്‍വ്വേ കണ്ടെത്തിയിരിക്കുന്നത്. എൽ.ഡി.എഫ്. ഭരണം നിലനിർത്തുമെന്ന് അഭിപ്രായപ്പെടുന്നവർ 44.4 ശതമാനമാണ്. 30.1 ശതമാനം യു.ഡി.എഫ്. അധികാരം നേടുമെന്ന് പറയുന്നു.
കേരളത്തിലെ ജനങ്ങള്‍ ഏറ്റവും വെറുക്കുന്ന പാര്‍ട്ടി ബിജെപിയാണെന്നും സര്‍വ്വേ ഫലം പറയുന്നു. ബിജെപിയെ 34.3 ശതമാനം പേര്‍ വെറുക്കപ്പെട്ട പാര്‍ട്ടിയായി രേഖപ്പെടുത്തി. ഈ തെരഞ്ഞെടുപ്പില്‍ ഒരു വോട്ടറെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വിഷയം എന്ന ചോദ്യത്തിന് തൊഴിലില്ലായ്മയാണെന്ന് സര്‍വ്വേ ഫലം പറയുന്നു. സര്‍വ്വേയില്‍ 41.8% വോട്ടര്‍മാരാണ് ഇങ്ങനെ രേഖപ്പെടുത്തിയത്.
ഇടതുപക്ഷ സര്‍ക്കാരിന് തുടര്‍ഭരണം പ്രവചിച്ചുകൊണ്ട് നേരത്തെയും സര്‍വ്വേകള്‍ പുറത്തുവന്നിരുന്നു. സിപിഐഎമ്മിന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് 91 മണ്ഡലങ്ങളില്‍ വരെ ജയിക്കുമെന്നാണ് എബിപി ന്യൂസ് സീ വോട്ടര്‍ സര്‍വ്വേ പ്രവചിച്ചത്. ഇടതുമുന്നണി ഏറ്റവും കുറഞ്ഞത് 72 സീറ്റെങ്കിലും നേടുമെന്നാണ് ഏഷ്യാനെറ്റ് സീ ഫോര്‍ സര്‍വ്വേ ഫലങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. എല്‍ഡിഎഫിന് 68 മുതല്‍ 78 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് ട്വന്റിഫോര്‍ സര്‍വ്വേ പ്രവചനം. ടൈംസ് നൗ-സീവോട്ടര്‍ അഭിപ്രായസര്‍വ്വേ പറയുന്നത് ഇടതുമുന്നണി 82 സീറ്റുകള്‍വരെ നേടുമെന്നാണ്.