ഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. 89,129 കേസുകളാണ് ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. 714 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക് അനുസരിച്ച് നിലവില്‍ 6.58 ലക്ഷം രോഗികളാണുള്ളത്. ഇതുവരെ 1,15,69,241 പേര്‍ രോഗമുക്തരായിട്ടുമുണ്ട്.
മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷം. ഇന്നലെ മാത്രം മഹാരാഷട്രയില്‍ 481 പേരാണ് മരണപ്പെട്ടത്. കൊവിഡിന്‍റെ രണ്ടാം ഘട്ട വ്യപനത്തില്‍ വെള്ളിയാഴ്ച്ച മാത്രം മഹാരാഷ്ട്രയില്‍ രേഖപ്പെടുത്തിയത് 49,913 കേസുകളും, കര്‍ണാടകയില്‍ 4,900 കേസുകളുമാണ്.
കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ 'സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രോസീജിയര്‍' മഹാരാഷ്ട്ര സര്‍ക്കാര്‍ പുറത്ത് ഇറക്കിയിരുന്നു. സംസ്ഥാനത്ത് മുഴുവനായി ലോക് ഡൌണ്‍ ഏര്‍പ്പെടുത്താതെ ഘട്ടം ഘട്ടമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയെന്നതാണ് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രോസീജിയര്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.
നിലവിലെ സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുക എന്ന സാധ്യത തള്ളിക്കളയാനാകില്ല. ജനങ്ങള്‍ അലംഭാവം കാണിക്കുന്നു. ജനങ്ങളുടെ ആരോഗ്യത്തിനാണോ സമ്പദ് വ്യവസ്ഥയ്ക്കാണോ മുന്‍ഗണന നല്‍കേണ്ടതെന്ന് താക്കറെ ചോദിച്ചു. അതിനാല്‍ ഞാന്‍ ലോക്ഡൗണിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കുകയാണ്. വിദഗ്ധരുമായി സംസാരിച്ച് രണ്ടുദിവസത്തിനുളളില്‍ പരിഹാരം കണ്ടെത്താനായില്ലെങ്കില്‍ എനിക്ക് മുന്നില്‍ മറ്റുമാര്‍ഗങ്ങളില്ലെന്നും താക്കറെ വ്യക്തമാക്കി.
11 സംസ്ഥാനങ്ങളിലാണ് രോഗവ്യാപനം ആശങ്കാജനകമായി ഉയരുന്നത്. ക്യാബിനറ്റ് സെക്രട്ടറി ചീഫ് സെക്രട്ടറിമാരും പോലീസ് മേധാവികളുമായും നടത്തിയ യോഗത്തിൽ ഇത് സംബന്ധിച്ച നടപടികൾ എടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. അതേസമയം കൊവിഡ് വ്യാപനം തുടരുകയാണെങ്കിലും രാജ്യവ്യാപക ലോക്ക് ഡൗൺ ഉണ്ടാകില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്.