മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കാൻ എൽഡിഎഫുമായി നീക്കുപോക്കിന് തയ്യാറാണെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന വിവാദമാകുന്നു. 'യുഡിഎഫിനെ പിന്തുണക്കാന്‍ എല്‍ഡിഎഫ് തയ്യാറുണ്ടോയെന്നാണ് അറിയേണ്ടത്. മഞ്ചേശ്വരത്ത് ദുര്‍ബലനായ സ്ഥാനാര്‍ഥിയെ സിപിഎം നിര്‍ത്തിയതുതന്നെ ബി.ജെ.പിയെ സഹായിക്കാനാണ്' എന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രസ്താവന. എന്നാല്‍, ബിജെപിയെ തോല്‍പിക്കാന്‍ യുഡിഎഫിന് ആരുടെയും സഹായം ആവശ്യമില്ലെന്നും, കഴിഞ്ഞ തവണ യുഡിഎഫ് ജയിച്ചത് ആരുടെയും പിന്തുണ ഇല്ലാതെയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
യുഡിഎഫിന് ഘടകക്ഷികളുമായല്ലാതെ ആരുമായും സഖ്യമില്ല. തുടർഭരണത്തിന് വേണ്ടി സിപിഎം ബിജെപിയുമായി കൈകോർക്കുകയാണെന്നും ഇത് മറച്ചുവെക്കാനാണ് സിപിഎം യുഡിഎഫിനെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും ചെന്നിത്തലയും തുറന്നടിച്ചു. മുല്ലപ്പള്ളിയുടെ വാക്കുകള്‍ അംഗീകരിക്കുന്നില്ലെന്നായിരുന്നു കാസര്‍കോട് എം.പി രാജ്മോഹന്‍ ഉണ്ണിത്താന്‍റെ പ്രതികരണം.
സിപിഎമ്മിലെ വി. വി. രമേശന്‍, ലീഗിലെ എ. കെ. എം അഷറഫ്, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ എന്നിവരാണ് മഞ്ചേശ്വരത്തെ പ്രധാന സ്ഥാനാര്‍ഥികള്‍. 2016ല്‍ വെറും 89 വോട്ടിന് പരാജയപ്പെട്ട മണ്ഡലത്തില്‍ ഇക്കുറി സുരേന്ദ്രനെ തന്നെ ഇറക്കി വിജയം നേടാമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍. 2011ലും, 2016ലും, ഒടുവില്‍ 2019ലെ ഉപതെരഞ്ഞെടുപ്പിലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സിപിഎം വി. വി. രമേശനിലൂടെ മണ്ഡലം തിരിച്ചുപിടിക്കാമെന്നാണ് കണക്കുകൂട്ടുന്നത്.