ഡല്‍ഹി: ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവച്ചു. രണ്ടാഴ്ച്ച കഴിഞ്ഞ് കേസ് പരിഗണിക്കാമെന്നാണ് കോടതി അറിയിച്ചത്. കേസ് ഇന്ന് പരിഗണിക്കുന്നത് മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ നേരത്തെ അപേക്ഷ നല്‍കിയിരുന്നു.
ലാവലിന്‍ കേസ് ഇന്ന് നാലാമതായാണ് ജസ്റ്റിസ് യു. യു. ലളിത് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. കേസ് പരിഗണിച്ചപ്പോള്‍ തന്നെ കേസ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് കൈമാറിയ വിവരം ഊര്‍ജവകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസിന്റെ അഭിഭാഷകന്‍ അറിയിച്ചു. ഇതോടെയാണ് കേസ് രണ്ടാഴ്ചത്തേയ്ക്ക് മാറ്റിവയ്ക്കുന്നതായി സുപ്രീംകോടതി അറിയിച്ചത്.
ഇനി ഹർജി മാറ്റി വയ്ക്കാൻ കേസിലെ ഒരു കക്ഷിയും ആവശ്യപ്പെടരുത് എന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. ഇരുപത്തി ഏഴാമത്തെ തവണ ആണ് ഇന്ന് ലാവലിൻ ഹർജികൾ പരിഗണിക്കുന്നത് കോടതി മാറ്റി വച്ചത്.
സിബിഐയ്ക്ക് വേണ്ടി ഇന്ന് കോടതിയിൽ ഹാജരാകേണ്ടി ഇരുന്നത് സോളിസിസ്റ്റർ ജനറൽ തുഷാർ മേത്ത ആയിരുന്നു. ഓൺലൈൻ വാദം കേൾക്കലിൽ തുഷാർ മേത്തയുടെ പേര് ലോഗിൻ ചെയ്തിരുന്നു എങ്കിലും അദ്ദേഹം ലാവലിൻ കേസ് പരിഗണനയ്ക്ക് എടുത്തപ്പോൾ കോടതിയിൽ ഉണ്ടായിരുന്നില്ല.