മുസ്ലിം വോട്ടുകൾ ഭിന്നിച്ചുപോകരുതെന്നു തിരഞ്ഞെടുപ്പു റാലിയിൽ പ്രസംഗിച്ച ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് തിരഞ്ഞെടുപ്പു കമ്മിഷൻ നോട്ടിസ്. മമതയുടെ പ്രസ്താവന മാതൃകാ പെരുമാറ്റച്ചട്ട ലംഘനമാണെന്നും 48 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് തെരഞ്ഞെുപ്പ് കമ്മീഷന് നോട്ടീസ് നല്‍കിയിരിക്കുന്നത്. ബിജെപി നേതാവ് മുഖ്താര്‍ അബ്ബാസ് നഖ്വി നല്കിയ പരാതിയെ തുടര്‍ന്നാണ് നടപടി.
അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മോയിത്ര തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടിസയിച്ചതില്‍ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തി. 'ബിജെപി സ്ഥാനാര്‍ഥി വോട്ടര്‍മാര്‍ക്ക് പണം വിതരണം നല്‍കിയെന്ന വിഡിയോ, ബിജെപി മീറ്റിങ്ങില്‍ പങ്കെടുക്കാനും വോട്ടു ചെയ്യാനും ക്യാഷ് കൂപ്പണുകള്‍ നല്കിയ എന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ പരാതികളില്‍ എന്തു നടപടി സ്വീകരിച്ചു'എന്നായിരുന്നു മഹുവയുടെ ട്വീറ്റ്. സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ മുസ്ലീങ്ങളെ ഒരുമിപ്പിച്ച് തൃണമൂല്‍ കോണ്‍ഗ്രസിന് വോട്ടു ചെയ്യണമെന്ന് മമത അഭ്യര്‍ത്ഥിച്ചതിലൂടെ ജനകീയ പ്രാതിനിധ്യ നിയമം ലംഘിച്ചുവെന്നാരോപിച്ച് മമത ബാനര്‍ജിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് തിങ്കളാഴ്ച മുഖ്താര്‍ അബ്ബാസ് നഖ്വി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
അതേസമയം, കേരളം അടക്കം നാലിടങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പിന്റെ ആരവം അടങ്ങിയതോടെ, ദേശീയ ശ്രദ്ധ മുഴുവൻ പശ്ചിമ ബംഗാളിലേക്കാണ്. ബംഗാളിൽ ഇനി വോട്ടെടുപ്പിന്റെ അഞ്ചു ഘട്ടങ്ങൾകൂടി നടക്കാനുണ്ട്. ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ തീപാറുന്ന പോരാട്ടമാണ് അവിടെ നടക്കുന്നത്. 294 മണ്ഡലങ്ങളിൽ 91 സീറ്റിൽ മാത്രമാണ് വോട്ടെടുപ്പു കഴിഞ്ഞത്.