ഡി കെ ശിവകുമാറിനെ കർണാടക കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുത്തു. ഈശ്വർ ഖാൻദ്രേ, സതീഷ് ജാർക്കിഹോളി, സലീം അഹമ്മദ് എന്നിവരെ വർക്കിംഗ് പ്രസിഡന്റുമാരായും നിയമിച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടേതാണ് നടപടി. കർണാടകയിൽ ഏറ്റവും ജനപ്രീതിയുള്ള നേതാവാണ് 58 കാരനായ ഡി കെ ശിവകുമാർ.
എച്ച് ഡി കുമാരസ്വാമി മന്ത്രിസഭയിൽ ജലസേചന മന്ത്രിയായിരുന്നു. 1989 ൽ മുതിർന്ന ജനതാദൾ നേതാവ് എച്ച് ഡി ദേവഗൗഡയെ പരാജയപ്പെടുത്തിയാണ് രാഷ്ട്രീയത്തിൽ ശ്രദ്ധാകേന്ദ്രമായത്. നിലവില്‍ കനകപുര നിയസഭാ മണ്ഡലത്തിൽ നിന്നുള്ള എംഎഎയാണ് ശിവകുമാർ. അനധികൃത പണമിടപാട് കേസിൽ ഡി കെ ശിവകുമാറിനെ എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തിരുന്നു. ഒരു മാസത്തോളം ജയിലിൽ കഴിഞ്ഞ ശേഷമാണ് ശിവകുമാർ പുറത്തിറങ്ങിയത്. ജയിൽ മോചിതനായി അഞ്ച് മാസത്തിന് ശേഷമാണ് കർണാടക കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിയമിതനാകുന്നത്.