രാജ്യത്ത് കൊറോണ വൈറസ് (കോവിഡ് ‐19) പടരുന്ന സാഹചര്യത്തിൽ ഏപ്രിൽ 15 വരെ ഇന്ത്യയില്‍ വിസാ നിയന്ത്രണം ഏര്‍പ്പെടുത്തി. നയതന്ത്രപ്രതിനിധികൾ, ഐക്യരാഷ്ട്രസഭാ/അന്താരാഷ്ട്ര സംഘടനാ പ്രതിനിധികൾ എന്നിവർക്കുള്ള വിസകൾക്കു നിയന്ത്രണമില്ല. ഔദ്യോഗിക വിസകൾ, തൊഴിൽ, പ്രോജക്ട് വിസകൾ എന്നിവക്ക് നിയന്ത്രണം ബാധകമാകില്ല. നിയന്ത്രണം നിലവിൽ വന്നതോടെ ഇന്ത്യയിലേയ്ക്കുള്ള വിദേശ സഞ്ചാരികളുടെ ഒഴുക്ക് പൂര്‍ണമായും നിലയ്ക്കും.
അടിയന്തരാവശ്യങ്ങൾക്ക് ഇന്ത്യയിലേക്കു വരേണ്ട വിദേശികൾ അവരുടെ രാജ്യത്തുള്ള ഇന്ത്യന്‍ എംബസികളുമായി ബന്ധപ്പെടണം. വിദേശത്തു നിന്നെത്തുന്ന ഇന്ത്യക്കാര്‍ നിര്‍ബന്ധിത ക്വാറന്‍റൈനു വിധേയരാകണമെന്നും അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിതല സമിതിയാണു നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്.