തിരുവനന്തപുരം: ഇന്ത്യയില്‍ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും മെയ് 1 മുതല്‍ വാക്സിന്‍ വിതരണം ആരംഭിക്കും. മരുന്നുകളുടെ സംഭരണം, കുത്തിവെപ്പ് തുടങ്ങിയവയുടെ കാര്യത്തില്‍ തീരുമാനം എടുക്കേണ്ട പൂര്‍ണ ഉത്തരവാദിത്വം സംസ്ഥാനങ്ങള്‍ക്കാണ്.
എന്നാല്‍, സംസ്ഥാനത്ത് നിലവില്‍ വാക്‌സിന്‍ ക്ഷാമം രൂക്ഷമാണ്. നാല് ലക്ഷം ഡോസ് വാക്‌സിന്‍ മാത്രമാണ് ഇപ്പോള്‍ കൈവശമുള്ളത്. വാക്‌സിന്‍ കേന്ദ്രങ്ങള്‍ ആയിരത്തിലേറെ ഉണ്ടെങ്കിലും ഇന്നലെ പ്രവര്‍ത്തിച്ചത് 200 കേന്ദ്രങ്ങള്‍ മാത്രമാണ്. പല ജില്ലകളിലും ഇന്ന് വിതരണത്തിനുള്ള മതിയായ വാക്‌സിന്‍ ഇല്ല. കൂടുതല്‍ വാക്‌സിനേഷന്‍ നടക്കുന്ന തിരുവനന്തപുരത്ത് 1500 ഡോസ് വാക്‌സിന്‍ മാത്രമാണ് ബാക്കിയുള്ളത്. ഈ സാഹചര്യത്തില്‍ മെയ് ഒന്നിനു മുന്‍പ് വേണ്ടത്ര വാക്സിന്‍ ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാറിനു കഴിയുമോ എന്ന ആശങ്കയിലാണ് കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍.
അതേസമയം മെയ് 1-നു മുന്‍പ് വാസ്കിനുകള്‍ പൊതു വിപണിയില്‍ ലഭ്യമാക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. കൂടാതെ, ഉത്‌പാദകരില്‍ നിന്ന് നേരിട്ട് വാങ്ങാനുള്ള അനുവാദവും സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. പൊതുവിപണിയില്‍ മരുന്നുകള്‍ ലഭ്യമാക്കുന്നതോടെ സ്വകാര്യ ആശുപത്രികള്‍ക്ക് മരുന്നുകള്‍ വാങ്ങി കുത്തിവെപ്പ് നടത്താനാകും. ഇത് ജനങ്ങളിലേക്ക് മരുന്നുകള്‍ വേഗം എത്തിക്കുന്നതിന് സഹായകമാകും. വില കൂട്ടി വില്കാന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് അനുവാദമുണ്ടായിരിക്കുകയില്ല.
വാക്സിന്‍ നിര്‍മ്മാണ കമ്പനികള്‍ ഉത്പാദനത്തിന്‍റെ 50 ശതമാനം വരെ സംസ്ഥാനങ്ങള്‍ക്കും, പൊതു വിപണിയിലും മുന്‍കൂട്ടി നിശ്ചയിക്കുന്ന വിലക്ക് നല്‍കണം. ആദ്യത്തെ മൂന്ന് ഘട്ടങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍, മുതിര്‍ന്ന പൗരന്മാര്‍, 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് എന്നിങ്ങനെയാണ് കേരളത്തില്‍ വാക്സിന്‍ വിതരണം ചെയ്തത്.